ടെൽഅവീവ്: ഒരു വർഷക്കാലത്തിനിടെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രയേൽ. സെപ്റ്റംബറിൽ നടന്ന രണ്ടാം തെരഞ്ഞെടുപ്പിനുശേഷവും ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാർച്ച് രണ്ടിന് മൂന്നാത്തെ തെരഞ്ഞെടുപ്പു നടത്താനുള്ള പ്രമേയം ഇന്നലെ പാർലമെന്റ് പാസാക്കി. പൂജ്യത്തിനെതിരേ 90 വോട്ടുകൾക്കാണ് പ്രമേയം പാസായത്. സർക്കാർ രൂപീകരിക്കാനുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പിനു നടപടികൾ എടുത്തത്.
ഏപ്രിലിലും സെപ്റ്റംബറിലും നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്കും എതിരാളി ബെന്നി ഗാന്റ്സിന്റെ ബ്ലൂ വൈറ്റ് പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഗാന്റ്സുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നെതന്യാഹു നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. നിരവധി അഴിമതിക്കേസുകളിൽ ആരോപണ വിധേയനായ നെതന്യാഹു പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് ഗാന്റ്സിന്റെ നിലപാട്.
ലിക്വിഡ് പാർട്ടിയിൽ നെതന്യാഹുവിന് എതിരാളികൾ കുറവായതിനാൽ അദ്ദേഹം തന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക. ഗിദയോൻ സാർ എന്ന ലിക്വിഡ് നേതാവ് നെതന്യാഹുവിനെ ചോദ്യം ചെയ്തു രംഗത്തു വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല.
മൂന്നാമത്തെ തെരഞ്ഞെടുപ്പിനോട് ഇസ്രേലി വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പു വിഷയങ്ങളിലോ രാഷ്ട്രീയ സാഹചര്യങ്ങളിലോ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. അതിനാൽ, മുന്പത്തെ തെരഞ്ഞെടുപ്പുകളിലേത് പോലെ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കും.
ഇതിനിടെ അഴിമതി ആരോപണവിധേയനായ നെതന്യാഹു വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയിൽ കേസ് എത്തി. വകുപ്പുകളുടെ ചുമതല ജനുവരിയിൽ ഒഴിയുമെന്നും എന്നാൽ തെരഞ്ഞെടുപ്പുവരെ കാവൽ പ്രധാനമന്ത്രിപദത്തിൽ നെതന്യാഹു തുടരുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.
ഏപ്രിലിലും സെപ്റ്റംബറിലും നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്കും എതിരാളി ബെന്നി ഗാന്റ്സിന്റെ ബ്ലൂ വൈറ്റ് പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഗാന്റ്സുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നെതന്യാഹു നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. നിരവധി അഴിമതിക്കേസുകളിൽ ആരോപണ വിധേയനായ നെതന്യാഹു പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് ഗാന്റ്സിന്റെ നിലപാട്.
ലിക്വിഡ് പാർട്ടിയിൽ നെതന്യാഹുവിന് എതിരാളികൾ കുറവായതിനാൽ അദ്ദേഹം തന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക. ഗിദയോൻ സാർ എന്ന ലിക്വിഡ് നേതാവ് നെതന്യാഹുവിനെ ചോദ്യം ചെയ്തു രംഗത്തു വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല.
മൂന്നാമത്തെ തെരഞ്ഞെടുപ്പിനോട് ഇസ്രേലി വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പു വിഷയങ്ങളിലോ രാഷ്ട്രീയ സാഹചര്യങ്ങളിലോ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. അതിനാൽ, മുന്പത്തെ തെരഞ്ഞെടുപ്പുകളിലേത് പോലെ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കും.
ഇതിനിടെ അഴിമതി ആരോപണവിധേയനായ നെതന്യാഹു വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയിൽ കേസ് എത്തി. വകുപ്പുകളുടെ ചുമതല ജനുവരിയിൽ ഒഴിയുമെന്നും എന്നാൽ തെരഞ്ഞെടുപ്പുവരെ കാവൽ പ്രധാനമന്ത്രിപദത്തിൽ നെതന്യാഹു തുടരുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.