നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ സൈനിക കേന്ദ്രത്തിൽ ഭീകരർ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 70 പട്ടാളക്കാർ കൊല്ലപ്പെട്ടു. 12 പേർക്കു പരിക്കേറ്റിട്ടുമുണ്ട്. സമീപകാലത്ത് നൈജറിലുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്ന് അധികൃതർ പറഞ്ഞു.
ഒരു ഗ്രൂപ്പും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അൽക്വയ്ദ, ഐഎസ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർക്ക് സ്വാധീനമുള്ള പ്രദേശമാണിവിടം. മാലിയുടെ അതിർത്തിക്കു സമീപമുള്ള ഇനാറ്റസ് പട്ടണത്തിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
ഈജിപ്ത് പര്യടനം വെട്ടിച്ചുരുക്കി നൈജർ പ്രസിഡന്റ് മഹമ്മ് ഇസോഫു നാട്ടിലേക്കു മടങ്ങി.
ഒരു ഗ്രൂപ്പും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അൽക്വയ്ദ, ഐഎസ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർക്ക് സ്വാധീനമുള്ള പ്രദേശമാണിവിടം. മാലിയുടെ അതിർത്തിക്കു സമീപമുള്ള ഇനാറ്റസ് പട്ടണത്തിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
ഈജിപ്ത് പര്യടനം വെട്ടിച്ചുരുക്കി നൈജർ പ്രസിഡന്റ് മഹമ്മ് ഇസോഫു നാട്ടിലേക്കു മടങ്ങി.