മോസ്കോ: റഷ്യയുടെ ഏക വിമാനവാഹിനി കപ്പലായ അഡ്മിറൽ കുസ്നെറ്റ്സോവിൽ തീപിടിത്തം. മർമാൻസ്ക് തുറമുഖത്ത് അറ്റകുറ്റപ്പണിക്കു കയറ്റിയിരിക്കുന്ന കപ്പലിൽ വെൽഡിംഗ് ജോലികൾക്കിടെയാണ് തീപിടിത്തം ഉണ്ടായത്. 600 ചതുരശ്ര മീറ്റർ സ്ഥലത്ത് തീപടർന്നു. 400 പേർ ഈ സമയം കപ്പലിലുണ്ടായിരുന്നു.
1985ൽ കമ്മീഷൻ ചെയ്ത ഈ കപ്പൽ രണ്ടു വർഷം മുന്പാണ് അറ്റകുറ്റപ്പണിക്കു കയറ്റിയത്. സിറിയൻ ആഭ്യന്തരയുദ്ധത്തിലടക്കം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
1985ൽ കമ്മീഷൻ ചെയ്ത ഈ കപ്പൽ രണ്ടു വർഷം മുന്പാണ് അറ്റകുറ്റപ്പണിക്കു കയറ്റിയത്. സിറിയൻ ആഭ്യന്തരയുദ്ധത്തിലടക്കം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.