ഉന്നാവോ: ഉന്നാവോ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിലും കൊലപ്പെടുത്തിയതിലും പ്രതി ചേർക്കപ്പെട്ട യുവാക്കളിലൊരാൾ കഴിഞ്ഞ വർഷം ഡിസംബറിൽ സുമേർപുർ പിഎച്ച്സിയിൽ അഡ്മിറ്റായിരുന്നെന്ന വാർത്തകൾ ആശുപത്രി അധികൃതർ തള്ളി.
പ്രതികളിലൊരാളായ ശുഭം ത്രിവേദി കഴിഞ്ഞവർഷം ഡിസംബർ 10ന് സുമേർപുർ പിഎച്ച്സിയിൽ അഡ്മിറ്റ് ആയെന്നും അഞ്ചു ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തതെന്നുമുള്ള മാധ്യമ വാർത്തകളാണ് ആശുപത്രി അധികൃതർ തള്ളിയത്. ഡിസംബർ 12നാണ് ബലാത്സംഗം നടന്നത്. കോടതിയോ അന്വേഷണ ഏജൻസികളോ ഇതു സംബന്ധിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും മെഡിക്കൽ ഓഫീസർ ഡോ. വിനയ് തോമർ അറിയിച്ചു.
പ്രതികളിലൊരാളായ ശുഭം ത്രിവേദി കഴിഞ്ഞവർഷം ഡിസംബർ 10ന് സുമേർപുർ പിഎച്ച്സിയിൽ അഡ്മിറ്റ് ആയെന്നും അഞ്ചു ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തതെന്നുമുള്ള മാധ്യമ വാർത്തകളാണ് ആശുപത്രി അധികൃതർ തള്ളിയത്. ഡിസംബർ 12നാണ് ബലാത്സംഗം നടന്നത്. കോടതിയോ അന്വേഷണ ഏജൻസികളോ ഇതു സംബന്ധിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും മെഡിക്കൽ ഓഫീസർ ഡോ. വിനയ് തോമർ അറിയിച്ചു.