ശ്രീഹരിക്കോട്ട: ബഹിരാകാശത്തു ചരിത്രനേട്ടവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇസ്റോ. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) അന്‍പതാമത് വിക്ഷേപണവും വിജയകരം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബിആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എല്‍വിയുടെ ക്യുഎല് പതിപ്പ് ഇന്നലെ കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 3.25 നായിരുന്നു വിക്ഷേപണം.
സൈനിക ഉപയോഗത്തിനുള്ള റഡാര്‍ ഇമേജിംഗ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് 2 ബി ആര്. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. ശത്രുരാജ്യത്തിന്റെ ആയുധ വിന്യാസത്തെപ്പറ്റിയും സൈനി ക നീക്കങ്ങളെക്കുറിച്ചും കൃത്യമായ വിവ രം നൽകാൻ റിസാറ്റിനാവും
ജപ്പാന്, ഇറ്റലി, ഇസ്രയേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹവും അമേരിക്കയുടെ ആറു ഉപഗ്രഹങ്ങളും ഇന്നലെ പിഎസ്എല്‍വി വഹിച്ചു.
1993ലാണ് പിഎസ്എല്‍വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. ഇതുവരെയുള്ള പിഎസ്എല്‍വി ദൗത്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. എസ്എല്‍വി, എഎസ്എല്‍വി എന്നീ വിക്ഷേപണവാഹനങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ മികവുള്ള പിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനം നിര്‍മിച്ചത്.
ഇസ്റോ ഉപയോഗിക്കുന്ന എക്സ്പെന്‍ഡബിള്‍ വിഭാഗത്തില്‍ പെട്ട വിക്ഷേപണ വാഹനമാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. സിങ്ക്രണസ് ഓര്‍ബിറ്റുകളിലേയ്ക്ക് ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായാണ് പിഎസ്എല്‍വി വികസിപ്പിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത. ഒരു പിഎസ്എൽവി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടിരൂപയാണ്.
1993 സെപ്റ്റംബർ 23 നായിരുന്നു പിഎസ്എൽവിയുടെ ആദ്യത്തെ വിക്ഷേപണം. ആ ദൗത്യം പരാജയമായിരുന്നു. പിന്നീട് ഒരു തവണമാത്രമാണ് പിഎസ്എൽവിക്കു പിഴച്ചത്- 2017 ഒാഗസ്റ്റ് 31 ന്. അതിനു ശേഷം ഇതുവരെ പിഎസ്എൽവി പരാജയപ്പെട്ടിട്ടില്ല.
55ലധികം ഇന്ത്യന്‍ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളില്‍ നിന്നുള്ള 319 ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഇതുവരെ ഭ്രമണപഥത്തിലെത്തിച്ചു. സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 75ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ഇന്നലത്തേത്.
അന്‍പതാം ദൗത്യത്തിൽ വഹിച്ച ഉപഗ്രഹങ്ങൾ
റിസാറ്റ് 2 ബിആര്‍ - ഇന്ത്യ
ക്യൂപിഎസ് എസ്എആര്‍ - ജപ്പാന്
ഡച്ചിഫാറ്റ് 3 (വിദ്യാർഥികൾ നിർമിച്ചത്) - ഇസ്രയേല്‍
ടൈവാക്ക് 0092 - ഇറ്റലി
ടൈവാക്ക് 0129 - അമേരിക്ക
ലെമര്‍ (നാല് എണ്ണം) - അമേരിക്ക
ഹോപ് സാറ്റ് - അമേരിക്ക
സൈനിക ഉപയോഗത്തിനുള്ള റഡാര്‍ ഇമേജിംഗ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് 2 ബി ആര്. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. ശത്രുരാജ്യത്തിന്റെ ആയുധ വിന്യാസത്തെപ്പറ്റിയും സൈനി ക നീക്കങ്ങളെക്കുറിച്ചും കൃത്യമായ വിവ രം നൽകാൻ റിസാറ്റിനാവും
ജപ്പാന്, ഇറ്റലി, ഇസ്രയേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹവും അമേരിക്കയുടെ ആറു ഉപഗ്രഹങ്ങളും ഇന്നലെ പിഎസ്എല്‍വി വഹിച്ചു.
1993ലാണ് പിഎസ്എല്‍വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. ഇതുവരെയുള്ള പിഎസ്എല്‍വി ദൗത്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. എസ്എല്‍വി, എഎസ്എല്‍വി എന്നീ വിക്ഷേപണവാഹനങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ മികവുള്ള പിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനം നിര്‍മിച്ചത്.
ഇസ്റോ ഉപയോഗിക്കുന്ന എക്സ്പെന്‍ഡബിള്‍ വിഭാഗത്തില്‍ പെട്ട വിക്ഷേപണ വാഹനമാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. സിങ്ക്രണസ് ഓര്‍ബിറ്റുകളിലേയ്ക്ക് ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായാണ് പിഎസ്എല്‍വി വികസിപ്പിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത. ഒരു പിഎസ്എൽവി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടിരൂപയാണ്.
1993 സെപ്റ്റംബർ 23 നായിരുന്നു പിഎസ്എൽവിയുടെ ആദ്യത്തെ വിക്ഷേപണം. ആ ദൗത്യം പരാജയമായിരുന്നു. പിന്നീട് ഒരു തവണമാത്രമാണ് പിഎസ്എൽവിക്കു പിഴച്ചത്- 2017 ഒാഗസ്റ്റ് 31 ന്. അതിനു ശേഷം ഇതുവരെ പിഎസ്എൽവി പരാജയപ്പെട്ടിട്ടില്ല.
55ലധികം ഇന്ത്യന്‍ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളില്‍ നിന്നുള്ള 319 ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഇതുവരെ ഭ്രമണപഥത്തിലെത്തിച്ചു. സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 75ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ഇന്നലത്തേത്.
അന്‍പതാം ദൗത്യത്തിൽ വഹിച്ച ഉപഗ്രഹങ്ങൾ
റിസാറ്റ് 2 ബിആര്‍ - ഇന്ത്യ
ക്യൂപിഎസ് എസ്എആര്‍ - ജപ്പാന്
ഡച്ചിഫാറ്റ് 3 (വിദ്യാർഥികൾ നിർമിച്ചത്) - ഇസ്രയേല്‍
ടൈവാക്ക് 0092 - ഇറ്റലി
ടൈവാക്ക് 0129 - അമേരിക്ക
ലെമര്‍ (നാല് എണ്ണം) - അമേരിക്ക
ഹോപ് സാറ്റ് - അമേരിക്ക