വാഷിംഗ്ടൺ ഡിസി: ന്യൂജേഴ്സിയിലെ ജേഴ്സി സിറ്റിയിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ ആറു പേർ മരിച്ചു. ഒരു പോലീസ് ഡിറ്റക്ടീവ് ഓഫീസറും മൂന്നു സിവിലിയന്മാരും രണ്ട് അക്രമികളുമാണു കൊല്ലപ്പെട്ടത്.
അക്രമികളും പോലീസും തമ്മിൽ ഇവിടത്തെ സൂപ്പർമാർക്കറ്റിലുണ്ടായ ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം ദീർഘിച്ചു. യഹൂദരുടെ ഉടമസ്ഥതയിലുള്ള ജെസി കോഷർ സൂപ്പർമാർക്കറ്റിലാണു സംഭവം.
ഇതെത്തുടർന്നു ന്യൂയോർക്ക് മെട്രോപ്പൊളിറ്റൻ മേഖലയിലെ പോലീസിനും ജാഗ്രതാ നിർദേശം നൽകിയെന്നു മേയർബിൽ ഡി ബ്ളാസിയോ അറിയിച്ചു.
യഹൂദവംശജരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണിത്.
അക്രമികളും പോലീസും തമ്മിൽ ഇവിടത്തെ സൂപ്പർമാർക്കറ്റിലുണ്ടായ ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം ദീർഘിച്ചു. യഹൂദരുടെ ഉടമസ്ഥതയിലുള്ള ജെസി കോഷർ സൂപ്പർമാർക്കറ്റിലാണു സംഭവം.
ഇതെത്തുടർന്നു ന്യൂയോർക്ക് മെട്രോപ്പൊളിറ്റൻ മേഖലയിലെ പോലീസിനും ജാഗ്രതാ നിർദേശം നൽകിയെന്നു മേയർബിൽ ഡി ബ്ളാസിയോ അറിയിച്ചു.
യഹൂദവംശജരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണിത്.