ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയും പ്രമുഖ നിയമ വിദഗ്ധയുമായ അഡ്വ. ലില്ലി തോമസ് (91) അന്തരിച്ചു. ഇന്നലെ രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയും കേരളത്തിൽ നിന്നുള്ള ആദ്യത്തെ അഡ്വക്കറ്റ് ഓണ്‍ റിക്കാർഡുമാണ്. അറുപത് വർഷത്തോളമായി ഡൽഹിയിലാണു താമസം. അവിവാഹിതയാണ്. സംസ്കാരം ഇന്നു വൈകുന്നേരം നാലരയ്ക്ക് ലോധി റോഡ് ശ്മശാനത്തിൽ.
ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ. കെ.ടി. തോമസിന്റെയും അന്നമ്മയുടെയും മകളാണ്. തിരുവനന്തപുരത്തും മദ്രാസ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1955ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയ ലില്ലി, 1960ൽ സുപ്രീംകോടതിയിലേക്കു പ്രവർത്തനം മാറ്റി. 1959ൽ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി (എൽഎൽഎം), അതും ഈ ബിരുദം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത എന്ന ചരിത്രനേട്ടത്തോടെ. പൊതുതാത്പര്യ ഹർജികളിലൂടെ ലില്ലി തോമസ് നടത്തിയ പല ഇടപെടലുകളും ജുഡീഷറിയുടെ ചരിത്രത്തിൽ നിർണായകമായ പല വിധികൾക്കും കാരണമായിട്ടുണ്ട്. അഴിമതിക്കാർക്കും കൊടുംകുറ്റവാളികൾക്കും തെരഞ്ഞെടുപ്പിൽ സ്വാഭാവിക അയോഗ്യത ഏർപ്പെടുത്തിയ 2013ലെ സുപ്രധാന വിധി ലില്ലി തോമസ് നൽകിയ ഹർജിയിന്മേലായിരുന്നു. ബഹുഭാര്യാത്വം ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 494 ഭേദഗതി നിയമവും ലില്ലി തോമസിന്റെ കേസിൽനിന്നുണ്ടായതാണ്. 60 വർഷത്തോളം നീണ്ട അഭിഭാഷകജീവിതത്തിനിടെ, സുപ്രീംകോടതിയിൽ നിലനിൽക്കുന്ന അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ് പരീക്ഷയ്ക്കെതിരേയും ലില്ലി തോമസ് നിയമപോരാട്ടം നടത്തിയിരുന്നു.
ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ. കെ.ടി. തോമസിന്റെയും അന്നമ്മയുടെയും മകളാണ്. തിരുവനന്തപുരത്തും മദ്രാസ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1955ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയ ലില്ലി, 1960ൽ സുപ്രീംകോടതിയിലേക്കു പ്രവർത്തനം മാറ്റി. 1959ൽ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി (എൽഎൽഎം), അതും ഈ ബിരുദം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത എന്ന ചരിത്രനേട്ടത്തോടെ. പൊതുതാത്പര്യ ഹർജികളിലൂടെ ലില്ലി തോമസ് നടത്തിയ പല ഇടപെടലുകളും ജുഡീഷറിയുടെ ചരിത്രത്തിൽ നിർണായകമായ പല വിധികൾക്കും കാരണമായിട്ടുണ്ട്. അഴിമതിക്കാർക്കും കൊടുംകുറ്റവാളികൾക്കും തെരഞ്ഞെടുപ്പിൽ സ്വാഭാവിക അയോഗ്യത ഏർപ്പെടുത്തിയ 2013ലെ സുപ്രധാന വിധി ലില്ലി തോമസ് നൽകിയ ഹർജിയിന്മേലായിരുന്നു. ബഹുഭാര്യാത്വം ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 494 ഭേദഗതി നിയമവും ലില്ലി തോമസിന്റെ കേസിൽനിന്നുണ്ടായതാണ്. 60 വർഷത്തോളം നീണ്ട അഭിഭാഷകജീവിതത്തിനിടെ, സുപ്രീംകോടതിയിൽ നിലനിൽക്കുന്ന അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ് പരീക്ഷയ്ക്കെതിരേയും ലില്ലി തോമസ് നിയമപോരാട്ടം നടത്തിയിരുന്നു.