സാന്റിയാഗോ: മുപ്പത്തെട്ടുപേരുമായി അന്റാർട്ടിക്കയ്ക്കു തിരിച്ച ചിലിയുടെ സൈനികവിമാനം തകർന്നെന്നു സംശയിക്കുന്നു. നാല് എൻജിനുള്ള സി-130 ചരക്കുവിമാനം ചിലിയൻ പാറ്റഗോണിയിലെ പന്റാ അരീനാസ് സിറ്റിയിലെ എയർപോർട്ടിൽനിന്ന് തിങ്കളാഴ്ച വൈകുന്നേരം 4.55നു പുറപ്പെട്ടതാണ്.
6.13നുശേഷം വിമാനത്തിൽനിന്നു സന്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വിമാനം തകർന്നെന്നാണു കരുതുന്നതെന്നും ചിലി അധികൃതർ പറഞ്ഞു. വിമാനയാത്രികരിൽ ആരെങ്കിലും രക്ഷപ്പെട്ടുവോ എന്നു വ്യക്തമല്ല.
17 ജീവനക്കാരും 21 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
6.13നുശേഷം വിമാനത്തിൽനിന്നു സന്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വിമാനം തകർന്നെന്നാണു കരുതുന്നതെന്നും ചിലി അധികൃതർ പറഞ്ഞു. വിമാനയാത്രികരിൽ ആരെങ്കിലും രക്ഷപ്പെട്ടുവോ എന്നു വ്യക്തമല്ല.
17 ജീവനക്കാരും 21 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.