ബംഗളൂരു: പാർട്ടിക്കേറ്റ പരാജയത്തിന്റെ പേരിൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും സ്ഥാനം രാജിവച്ചു. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് നിയമസഭാ കക്ഷി നേതാവുസ്ഥാനം രാജിവയ്ക്കുകയാണെന്നും തൃപ്തികരമായ ഫലമുണ്ടാകാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കയച്ച കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി. സ്ഥാനാർഥിനിർണയം നടത്തിയതും പ്രചാരണത്തിനു നേതൃത്വം നല്കിയതും സിദ്ധരാമയ്യ ആയിരുന്നു.
15 മണ്ഡലങ്ങളിലുമായി ബിജെപി 50.32 ശതമാനം വോട്ട് നേടിയപ്പോൾ കോണ്‍ഗ്രസിനു കിട്ടിയത് 31.50 ശതമാനം വോട്ടാണ്. ജെഡി-എസ് 11.90 ശതമാനത്തിലൊതുങ്ങി. രണ്ടു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനായതു മാത്രമാണ് ജെഡി-എസിന് ആകെയുണ്ടായ നേട്ടം. ബിജെപി സ്ഥാനാർഥികളെല്ലാം വൻ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കെ.ആർ.പുരയിൽ 63,443 വോട്ടും മഹാലക്ഷ്മി ലേഒൗട്ടിൽ 54,386 വോട്ടുമാണു ബിജെപി സ്ഥാനാർഥികളുടെ ഭൂരിപക്ഷം. കൃഷ്ണരാജ് പേട്ടിൽ വിജയിച്ച നാരായണ ഗൗഡയ്ക്കാണ് കുറഞ്ഞ ഭൂരിപക്ഷം(9,731).
15 മണ്ഡലങ്ങളിലുമായി ബിജെപി 50.32 ശതമാനം വോട്ട് നേടിയപ്പോൾ കോണ്‍ഗ്രസിനു കിട്ടിയത് 31.50 ശതമാനം വോട്ടാണ്. ജെഡി-എസ് 11.90 ശതമാനത്തിലൊതുങ്ങി. രണ്ടു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനായതു മാത്രമാണ് ജെഡി-എസിന് ആകെയുണ്ടായ നേട്ടം. ബിജെപി സ്ഥാനാർഥികളെല്ലാം വൻ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കെ.ആർ.പുരയിൽ 63,443 വോട്ടും മഹാലക്ഷ്മി ലേഒൗട്ടിൽ 54,386 വോട്ടുമാണു ബിജെപി സ്ഥാനാർഥികളുടെ ഭൂരിപക്ഷം. കൃഷ്ണരാജ് പേട്ടിൽ വിജയിച്ച നാരായണ ഗൗഡയ്ക്കാണ് കുറഞ്ഞ ഭൂരിപക്ഷം(9,731).