ന്യൂഡൽഹി: അടുത്തയിടെ കോണ്ഗ്രസിന്റെ കൈ പിടിച്ച ശിവസേന കേന്ദ്രത്തിൽ ബിജെപി സർക്കാരിനൊപ്പം നിന്നെങ്കിലും പ്രതിപക്ഷം ഉയർത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ഇന്നലെ പാർലമെന്റിൽ പൗരത്വ ഭേദഗതി അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ച ദിവസം പാർലമെന്റിന്റെ നിയമനിർമാണ ചരിത്രത്തിൽ കരിദിനമായി അടയാളപ്പെടുത്തുമെന്ന് പ്രതിപക്ഷ എംപിമാർ.
ന്യൂറംബെർഗ് വംശീയ നിയമം പോലെയും ഇസ്രയേൽ പൗരത്വ നിയമം പോലെയും പൗരത്വ ഭേദഗതി നടപ്പാക്കിയാൽ അമിത്ഷായുടെ സ്ഥാനം ഹിറ്റ്ലർക്കൊപ്പമായിരിക്കുമെന്ന എഐഎംഐഎം എംപി അസദുദീൻ ഉവൈസിയുടെ പരാമർശം രൂക്ഷ ഭരണപക്ഷ പ്രതിഷേധത്തിനിടയാക്കി. ഉവൈസിയുടെ പരാമർശം പിന്നീട് സ്പീക്കർ സഭാരേഖകളിൽനിന്നു നീക്കംചെയ്തു.
90 മിനിറ്റ് നീണ്ടുനിന്ന പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ മാത്രമാണ് അമിത് ഷായ്ക്ക് ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്. 82-നെതിരേ 293 വോട്ടുകളോടെ സർക്കാർ ബിൽ അവതരണത്തിനുള്ള അനുമതി നേടി.
ശിവസേന വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു എന്നതു ശ്രദ്ധേയമായി. ശ്രീലങ്കൻ തമിഴ് വംശജരെ ബില്ലിന്റെ ഭാഗമാക്കണം എന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച ഡിഎംകെ ബില്ലവതരണത്തിന്റെ തുടക്കത്തിൽ സഭയിൽനിന്നിറങ്ങിപ്പോയി.അതിനിടെ, ആറുമാസം മാത്രം ലോക്സഭയിൽ വന്നു പരിചയമുള്ള അമിത്ഷായ്ക്ക് സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലും വലിയ ധാരണ കാണില്ലെന്ന തൃണമൂൽ എംപി സൗഗത റോയിയുടെ പരാമർശവും ബിജെപി പക്ഷത്തെ പ്രകോപിതരാക്കി. അമിത് ഷായുടെ ബില്ലവതരണത്തെ എതിർക്കുന്നതിനിടെ പലതവണ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റത്തിനും സഭ വേദിയായി.
അമിത് ഷായുടെ അവകാശവാദങ്ങളെ എതിർത്തു സംസാരിച്ച തൃണമൂൽ കോണ്ഗ്രസ് എംപി പ്രഫ. സൗഗത റോയിയെ കേന്ദ്രമന്ത്രി രാം ദാസ് അത്താവാല ചോദ്യം ചെയ്തതോടെ തൃണമൂൽ-ബിജെപി എംപിമാർ വാടാ പോടാ വിളിയായി.
എതിർപ്പുമായി ചാടിയെഴുന്നേറ്റ അത്താവാലയെ പിന്നിലിരുന്ന റെയിൽ മന്ത്രി പിയൂഷ് ഗോയൽ തോളിൽ ബലമായി പിടിച്ച് ഇരുത്തുകയായിരുന്നു.
തങ്ങൾ അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു വന്നവരാണെന്നും ഈ അഞ്ചു വർഷക്കാലവും തങ്ങളെ കേട്ടിരിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞപ്പോൾ അഞ്ചു വർഷക്കാലവും നിങ്ങളെ എതിർത്തുകൊണ്ടേയിരിക്കും എന്നാണ് തൃണമൂൽ എംപി കല്യാണ് ബാനർജി അമിത് ഷായ്ക്ക് മറുപടി നൽകിയത്.
പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ഒറ്റയ്ക്കൊറ്റയ്ക്ക് മറുപടി നൽകിയ അമിത് ഷായ്ക്ക് രൂക്ഷമായ പ്രതിഷേധം കാരണം പലതവണ സംസാരം നിർത്തേണ്ടിവന്നു.
സ്വാതന്ത്ര്യലബ്ദിക്കുശേഷം മതത്തിന്റെ പേരിൽ രാജ്യത്തെ രണ്ടായി വിഭജിച്ചതു കോണ്ഗ്രസ് ആണെന്ന മറുപടിയോടെയാണ് അമിത്ഷാ പ്രതിപക്ഷ ആരോപണങ്ങൾക്കു തിരിച്ചടി നൽകിയത്. കോണ്ഗ്രസ് രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചില്ലായിരുന്നെങ്കിൽ ഈ ബില്ലുതന്നെ വേണ്ടി വരില്ലായിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭരണഘടനയിൽ തന്നെ അവരുടെ രാജ്യത്തിന്റെ മതം ഇസ്ലാം എന്നാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ ഉൾപ്പെടെ മറ്റു ന്യൂനപക്ഷങ്ങൾ നേരിടുന്ന കൂട്ടക്കൊലയും ആക്രമണങ്ങളും ഭയന്നാണ് പലരും ഇന്ത്യയിലേക്ക് അഭയാർഥികളായി എത്തുന്നത്.
എന്നാൽ, ഈ മൂന്നു രാജ്യങ്ങളിൽ നിന്നും മുസ്ലിംകൾക്ക് ഇത്തരത്തിൽ അഭയാർഥികളായി നാടു വിടേണ്ടി വരുന്നില്ലെന്നും അമിത്ഷാ പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു മതത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട് കുടിയേറുന്നവർക്കായാണ് പ്രസ്തുത ബില്ലെന്നും ആഭ്യന്തരമന്ത്രി വാദിച്ചു.
1971ൽ ബംഗ്ലാദേശ് രൂപീകരണത്തിനു ശേഷവും ഉഗാണ്ടയിലെ ഇന്ത്യക്കാർക്കെതിരേ ആക്രമണം ഉണ്ടായപ്പോഴും ഇത്തരം നിയമനിർമാണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പാക് അധീന കാഷ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാത്തവരാണ് പ്രതിപക്ഷമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചു കൊണ്ടുള്ളതാണു ബില്ലെന്ന് കോണ്ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതും ഭരണഘടനയുടെ ആമുഖത്തിന് എതിരുമാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തെ ബില്ലിൽ പേരെടുത്തു വിമർശിക്കുന്നില്ലെങ്കിലും ബില്ലിലൂടെ ലക്ഷ്യംവയ്ക്കുന്നത് അവരെയാണെന്നുള്ള യാഥാർഥ്യത്തിൽനിന്നും സർക്കാരിന് ഒളിച്ചോടാനാകില്ലെന്നും അധീർ ചൂണ്ടിക്കാട്ടി.
മതത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നത് എന്നു വന്നാൽ അത് പാക്കിസ്ഥാന്റെ ആശയമാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം മാറ്റിനിർത്തി മറ്റ് ആറു വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥ മതത്തിന്റെ പേരിലുള്ള ഭിന്നത തന്നെയാണെന്നും തരൂർ പറഞ്ഞു.പ്രതിപക്ഷ നിരയിൽനിന്ന് അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, എൻ.കെ പ്രേമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ സൗഗത റോയ്, അസദുദീൻ ഉവൈസി, ഗൗരവ് ഗോഗോയ് എന്നിവർ ബില്ലവതരണത്തെ എതിർത്തു സംസാരിച്ചു. ബില്ലവതരണത്തെ എതിർത്ത് സിപിഎം എംപി എ.എം ആരിഫ് നോട്ടീസ് നൽകിയിരുന്നെങ്കിലും എന്ത് കാരണത്താൽ എതിർക്കുന്നു എന്നു വ്യക്തമാക്കാത്തതിനായിൽ സ്പീക്കർ സംസാരിക്കാൻ അവസരം നൽകിയില്ല.
മറ്റുള്ളവരെല്ലാം തന്നെ ഭരണഘടനയുടെ 14 ഉൾപ്പടെയുള്ള വിവിധ വകുപ്പുളുടെ ലംഘനം എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരുന്നത്.
ന്യൂറംബെർഗ് വംശീയ നിയമം പോലെയും ഇസ്രയേൽ പൗരത്വ നിയമം പോലെയും പൗരത്വ ഭേദഗതി നടപ്പാക്കിയാൽ അമിത്ഷായുടെ സ്ഥാനം ഹിറ്റ്ലർക്കൊപ്പമായിരിക്കുമെന്ന എഐഎംഐഎം എംപി അസദുദീൻ ഉവൈസിയുടെ പരാമർശം രൂക്ഷ ഭരണപക്ഷ പ്രതിഷേധത്തിനിടയാക്കി. ഉവൈസിയുടെ പരാമർശം പിന്നീട് സ്പീക്കർ സഭാരേഖകളിൽനിന്നു നീക്കംചെയ്തു.
90 മിനിറ്റ് നീണ്ടുനിന്ന പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ മാത്രമാണ് അമിത് ഷായ്ക്ക് ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്. 82-നെതിരേ 293 വോട്ടുകളോടെ സർക്കാർ ബിൽ അവതരണത്തിനുള്ള അനുമതി നേടി.
ശിവസേന വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു എന്നതു ശ്രദ്ധേയമായി. ശ്രീലങ്കൻ തമിഴ് വംശജരെ ബില്ലിന്റെ ഭാഗമാക്കണം എന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച ഡിഎംകെ ബില്ലവതരണത്തിന്റെ തുടക്കത്തിൽ സഭയിൽനിന്നിറങ്ങിപ്പോയി.അതിനിടെ, ആറുമാസം മാത്രം ലോക്സഭയിൽ വന്നു പരിചയമുള്ള അമിത്ഷായ്ക്ക് സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലും വലിയ ധാരണ കാണില്ലെന്ന തൃണമൂൽ എംപി സൗഗത റോയിയുടെ പരാമർശവും ബിജെപി പക്ഷത്തെ പ്രകോപിതരാക്കി. അമിത് ഷായുടെ ബില്ലവതരണത്തെ എതിർക്കുന്നതിനിടെ പലതവണ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റത്തിനും സഭ വേദിയായി.
അമിത് ഷായുടെ അവകാശവാദങ്ങളെ എതിർത്തു സംസാരിച്ച തൃണമൂൽ കോണ്ഗ്രസ് എംപി പ്രഫ. സൗഗത റോയിയെ കേന്ദ്രമന്ത്രി രാം ദാസ് അത്താവാല ചോദ്യം ചെയ്തതോടെ തൃണമൂൽ-ബിജെപി എംപിമാർ വാടാ പോടാ വിളിയായി.
എതിർപ്പുമായി ചാടിയെഴുന്നേറ്റ അത്താവാലയെ പിന്നിലിരുന്ന റെയിൽ മന്ത്രി പിയൂഷ് ഗോയൽ തോളിൽ ബലമായി പിടിച്ച് ഇരുത്തുകയായിരുന്നു.
തങ്ങൾ അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു വന്നവരാണെന്നും ഈ അഞ്ചു വർഷക്കാലവും തങ്ങളെ കേട്ടിരിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞപ്പോൾ അഞ്ചു വർഷക്കാലവും നിങ്ങളെ എതിർത്തുകൊണ്ടേയിരിക്കും എന്നാണ് തൃണമൂൽ എംപി കല്യാണ് ബാനർജി അമിത് ഷായ്ക്ക് മറുപടി നൽകിയത്.
പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ഒറ്റയ്ക്കൊറ്റയ്ക്ക് മറുപടി നൽകിയ അമിത് ഷായ്ക്ക് രൂക്ഷമായ പ്രതിഷേധം കാരണം പലതവണ സംസാരം നിർത്തേണ്ടിവന്നു.
സ്വാതന്ത്ര്യലബ്ദിക്കുശേഷം മതത്തിന്റെ പേരിൽ രാജ്യത്തെ രണ്ടായി വിഭജിച്ചതു കോണ്ഗ്രസ് ആണെന്ന മറുപടിയോടെയാണ് അമിത്ഷാ പ്രതിപക്ഷ ആരോപണങ്ങൾക്കു തിരിച്ചടി നൽകിയത്. കോണ്ഗ്രസ് രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചില്ലായിരുന്നെങ്കിൽ ഈ ബില്ലുതന്നെ വേണ്ടി വരില്ലായിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭരണഘടനയിൽ തന്നെ അവരുടെ രാജ്യത്തിന്റെ മതം ഇസ്ലാം എന്നാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ ഉൾപ്പെടെ മറ്റു ന്യൂനപക്ഷങ്ങൾ നേരിടുന്ന കൂട്ടക്കൊലയും ആക്രമണങ്ങളും ഭയന്നാണ് പലരും ഇന്ത്യയിലേക്ക് അഭയാർഥികളായി എത്തുന്നത്.
എന്നാൽ, ഈ മൂന്നു രാജ്യങ്ങളിൽ നിന്നും മുസ്ലിംകൾക്ക് ഇത്തരത്തിൽ അഭയാർഥികളായി നാടു വിടേണ്ടി വരുന്നില്ലെന്നും അമിത്ഷാ പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു മതത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട് കുടിയേറുന്നവർക്കായാണ് പ്രസ്തുത ബില്ലെന്നും ആഭ്യന്തരമന്ത്രി വാദിച്ചു.
1971ൽ ബംഗ്ലാദേശ് രൂപീകരണത്തിനു ശേഷവും ഉഗാണ്ടയിലെ ഇന്ത്യക്കാർക്കെതിരേ ആക്രമണം ഉണ്ടായപ്പോഴും ഇത്തരം നിയമനിർമാണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പാക് അധീന കാഷ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാത്തവരാണ് പ്രതിപക്ഷമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചു കൊണ്ടുള്ളതാണു ബില്ലെന്ന് കോണ്ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതും ഭരണഘടനയുടെ ആമുഖത്തിന് എതിരുമാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തെ ബില്ലിൽ പേരെടുത്തു വിമർശിക്കുന്നില്ലെങ്കിലും ബില്ലിലൂടെ ലക്ഷ്യംവയ്ക്കുന്നത് അവരെയാണെന്നുള്ള യാഥാർഥ്യത്തിൽനിന്നും സർക്കാരിന് ഒളിച്ചോടാനാകില്ലെന്നും അധീർ ചൂണ്ടിക്കാട്ടി.
മതത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നത് എന്നു വന്നാൽ അത് പാക്കിസ്ഥാന്റെ ആശയമാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം മാറ്റിനിർത്തി മറ്റ് ആറു വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥ മതത്തിന്റെ പേരിലുള്ള ഭിന്നത തന്നെയാണെന്നും തരൂർ പറഞ്ഞു.പ്രതിപക്ഷ നിരയിൽനിന്ന് അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, എൻ.കെ പ്രേമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ സൗഗത റോയ്, അസദുദീൻ ഉവൈസി, ഗൗരവ് ഗോഗോയ് എന്നിവർ ബില്ലവതരണത്തെ എതിർത്തു സംസാരിച്ചു. ബില്ലവതരണത്തെ എതിർത്ത് സിപിഎം എംപി എ.എം ആരിഫ് നോട്ടീസ് നൽകിയിരുന്നെങ്കിലും എന്ത് കാരണത്താൽ എതിർക്കുന്നു എന്നു വ്യക്തമാക്കാത്തതിനായിൽ സ്പീക്കർ സംസാരിക്കാൻ അവസരം നൽകിയില്ല.
മറ്റുള്ളവരെല്ലാം തന്നെ ഭരണഘടനയുടെ 14 ഉൾപ്പടെയുള്ള വിവിധ വകുപ്പുളുടെ ലംഘനം എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരുന്നത്.