ന്യൂഡൽഹി: ഫീസ് വർധനയ്ക്കെതിരേ പ്രതിഷേധിച്ച ജെഎൻയു വിദ്യാർഥികൾക്കു നേരേ വീണ്ടും പോലീസ് അതിക്രമം. വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും നിരവധിപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പെണ്കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പോലീസ് അതിക്രൂരമായാണ് നേരിട്ടത്.
ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസമായി നടത്തി വരുന്ന സമരത്തിന്റെ തുടർച്ചയായി ഇന്നലെ രാഷ്ട്രപതിഭവൻ മാർച്ച് നടത്തുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും കാന്പസിന് പുറത്തേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും പോലീസ് തടസമുണ്ടാക്കി. വിദ്യാർഥികൾ ബാരിക്കേഡ് മറികടന്നു മുന്നേറാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ലാത്തി വീശിയത്.
നിലത്ത് വീണ വിദ്യാർഥികളെ പോലീസ് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസമായി നടത്തി വരുന്ന സമരത്തിന്റെ തുടർച്ചയായി ഇന്നലെ രാഷ്ട്രപതിഭവൻ മാർച്ച് നടത്തുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും കാന്പസിന് പുറത്തേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും പോലീസ് തടസമുണ്ടാക്കി. വിദ്യാർഥികൾ ബാരിക്കേഡ് മറികടന്നു മുന്നേറാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ലാത്തി വീശിയത്.
നിലത്ത് വീണ വിദ്യാർഥികളെ പോലീസ് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.