ന്യൂഡൽഹി: അയോധ്യയിലെ തർക്കഭൂമിക്കു പകരം അഞ്ചേക്കർ ഭൂമി മുസ്ലിം വിഭാഗത്തിനു നൽകാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹിന്ദു മഹാസഭയുടെ പുനഃപരിശോധനാ ഹർജി.
മസ്ജിദ് പണിയുന്നതിനായി മുസ്ലിം കക്ഷികളാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഇല്ലാത്ത ആവശ്യത്തിന്റെ പേരിൽ കോടതിക്കു തീർപ്പു കൽപ്പിക്കാനാവില്ലെന്നും വിഷ്ണു ശങ്കർ ജെയിൻ മുഖേന നൽകിയ ഹർജിയിൽ അഖിലഭാരത ഹിന്ദുമഹാസഭ ചൂണ്ടിക്കാട്ടി.
അയോധ്യയിലെ തർക്കഭൂമിയുടെ അവകാശം ഹിന്ദു വിഭാഗമായ രാംലല്ല വിരാജ്മാനാണെന്നും സ്ഥലത്ത് ക്ഷേത്രം പണിയുന്നതിനായി വിട്ടുനൽകണമെന്നും നവംബർ ഒൻപതിനു പുറപ്പെടുപ്പിച്ച നിർണായക ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ബാബ്റി മസ്ജിദ് തകർത്തതും മസ്ജിദിനുള്ളിൽ നിയമവിരുദ്ധമായാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചതും വ്യക്തമാക്കിയായിരുന്നു ഉത്തരവ്. തർക്കഭൂമിയുടെ അവകാശത്തിനു പകരമായി അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത് മസ്ജിദ് പണിയുന്നതിനായി സുന്നി വഖഫ് ബോർഡിനു നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഈ നിർദേശത്തെയാണ് ഹിന്ദു മഹാസഭ ചോദ്യം ചെയ്യുന്നത്.
1934ലും 1949ലും 1992ലും മസ്ജിദിനു നേരേയുണ്ടായ ആക്രമണം നിയമവിരുദ്ധമാണെന്നും അതിനു പരിഹാരമായി അഞ്ചേക്കർ സ്ഥലം പള്ളി പണിയാൻ നൽകണമെന്നുമുള്ള നിർദേശം നിയമപരമായി നിലനിൽക്കില്ല. നിയമവിരുദ്ധമായ ഇത്തരം നടപടികൾക്കുവേണ്ടി ഹിന്ദുക്കളുടെ ഭൂമി ഏറ്റെടുത്തു നൽകാനാവില്ല. ഹർജിയിൽ ഉന്നയിക്കാത്ത ഒരു ആവശ്യം അംഗീകരിക്കാൻ കോടതിക്ക് ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിക്കാനാവില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
മസ്ജിദ് പണിയുന്നതിനായി മുസ്ലിം കക്ഷികളാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഇല്ലാത്ത ആവശ്യത്തിന്റെ പേരിൽ കോടതിക്കു തീർപ്പു കൽപ്പിക്കാനാവില്ലെന്നും വിഷ്ണു ശങ്കർ ജെയിൻ മുഖേന നൽകിയ ഹർജിയിൽ അഖിലഭാരത ഹിന്ദുമഹാസഭ ചൂണ്ടിക്കാട്ടി.
അയോധ്യയിലെ തർക്കഭൂമിയുടെ അവകാശം ഹിന്ദു വിഭാഗമായ രാംലല്ല വിരാജ്മാനാണെന്നും സ്ഥലത്ത് ക്ഷേത്രം പണിയുന്നതിനായി വിട്ടുനൽകണമെന്നും നവംബർ ഒൻപതിനു പുറപ്പെടുപ്പിച്ച നിർണായക ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ബാബ്റി മസ്ജിദ് തകർത്തതും മസ്ജിദിനുള്ളിൽ നിയമവിരുദ്ധമായാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചതും വ്യക്തമാക്കിയായിരുന്നു ഉത്തരവ്. തർക്കഭൂമിയുടെ അവകാശത്തിനു പകരമായി അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത് മസ്ജിദ് പണിയുന്നതിനായി സുന്നി വഖഫ് ബോർഡിനു നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഈ നിർദേശത്തെയാണ് ഹിന്ദു മഹാസഭ ചോദ്യം ചെയ്യുന്നത്.
1934ലും 1949ലും 1992ലും മസ്ജിദിനു നേരേയുണ്ടായ ആക്രമണം നിയമവിരുദ്ധമാണെന്നും അതിനു പരിഹാരമായി അഞ്ചേക്കർ സ്ഥലം പള്ളി പണിയാൻ നൽകണമെന്നുമുള്ള നിർദേശം നിയമപരമായി നിലനിൽക്കില്ല. നിയമവിരുദ്ധമായ ഇത്തരം നടപടികൾക്കുവേണ്ടി ഹിന്ദുക്കളുടെ ഭൂമി ഏറ്റെടുത്തു നൽകാനാവില്ല. ഹർജിയിൽ ഉന്നയിക്കാത്ത ഒരു ആവശ്യം അംഗീകരിക്കാൻ കോടതിക്ക് ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിക്കാനാവില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.