വത്തിക്കാൻസിറ്റി: സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവനായി കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിനെ(62) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദിനാൾ ഫെർണാൻഡോ ഫിലോനിയുടെ പിൻഗാമിയായാണ് നിയമനം.
ഫിലിപ്പൈൻസിലെ മനില അതിരൂപതയുടെ അധ്യക്ഷനാണ് കർദിനാൾ ടാഗിൾ.1957 ൽ മനിലയിൽ ജനിച്ച ലൂയിസ് അന്റോണിയോ ടാഗിൾ 1982ൽ പൗരോഹിത്യം സ്വീകരിച്ചു. 1997 മുതൽ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിൽ അംഗമായിരുന്നു.
2011 ഡിസംബറിൽ മനില ആർച്ച്ബിഷപ്പായി ചുമതലയേറ്റ അദ്ദേഹത്തെ പിറ്റേവർഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷണലിന്റെ അധ്യക്ഷനുമാണ് കർദിനാൾ ടാഗിൾ.
കത്തോലിക്കാ സഭയുടെ മിഷണറി പ്രവർത്തനം ഏകോപിപ്പിക്കുന്നത് സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള തിരുസംഘമാണ്. വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ് സുവിശേഷവത്കരണ തിരുസംഘം.
ഫിലിപ്പൈൻസിലെ മനില അതിരൂപതയുടെ അധ്യക്ഷനാണ് കർദിനാൾ ടാഗിൾ.1957 ൽ മനിലയിൽ ജനിച്ച ലൂയിസ് അന്റോണിയോ ടാഗിൾ 1982ൽ പൗരോഹിത്യം സ്വീകരിച്ചു. 1997 മുതൽ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിൽ അംഗമായിരുന്നു.
2011 ഡിസംബറിൽ മനില ആർച്ച്ബിഷപ്പായി ചുമതലയേറ്റ അദ്ദേഹത്തെ പിറ്റേവർഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷണലിന്റെ അധ്യക്ഷനുമാണ് കർദിനാൾ ടാഗിൾ.
കത്തോലിക്കാ സഭയുടെ മിഷണറി പ്രവർത്തനം ഏകോപിപ്പിക്കുന്നത് സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള തിരുസംഘമാണ്. വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ് സുവിശേഷവത്കരണ തിരുസംഘം.