ഹെൽസിങ്കി: ഫിൻലൻഡ് പ്രധാനമന്ത്രിയായി മുപ്പത്തിനാലുകാരി സനാ മരീനെ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി തെരഞ്ഞെടുത്തു. അഞ്ച് ഇടതുപക്ഷ പാർട്ടികളുടെ മുന്നണിയാണ് ഫിൻലൻഡ് ഭരിക്കുന്നത്. അഞ്ച് പാർട്ടികളുടെയും തലപ്പത്ത് വനിതകളാണ്. ഇവരിൽ നാലുപേരും മുപ്പത്തഞ്ചു വയസിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
അടുത്തദിവസം തന്നെ മരീൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പദവിയും അതോടെ അവർക്കു ലഭിക്കും. യുക്രെയ്ൻ പ്രധാനമന്ത്രി ഒലെസ്കി ഹോൺഷരുക്കിനു 35 വയസുണ്ട്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന് 39 വയസും.
ഇടതുപക്ഷ ലിബറൽ ചിന്താഗതിക്കാരിയായ മരീൻ 2015ലാണ് ആദ്യം പാർലമെന്റംഗമായത്. പ്രായത്തെക്കുറിച്ചു താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നു നിയുക്ത പ്രധാനമന്ത്രി പറഞ്ഞു. നിരവധി കാര്യങ്ങൾ അടിയന്തരമായി ചെയ്തു തീർക്കേണ്ടതുണ്ട്. ആദ്യമായി എല്ലാ ഘടകകക്ഷികളുടെയും യോഗം വിളിച്ച് സർക്കാർ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചു ചർച്ച നടത്തുമെന്ന് അവർ പറഞ്ഞു.
അടുത്തദിവസം തന്നെ മരീൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പദവിയും അതോടെ അവർക്കു ലഭിക്കും. യുക്രെയ്ൻ പ്രധാനമന്ത്രി ഒലെസ്കി ഹോൺഷരുക്കിനു 35 വയസുണ്ട്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന് 39 വയസും.
ഇടതുപക്ഷ ലിബറൽ ചിന്താഗതിക്കാരിയായ മരീൻ 2015ലാണ് ആദ്യം പാർലമെന്റംഗമായത്. പ്രായത്തെക്കുറിച്ചു താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നു നിയുക്ത പ്രധാനമന്ത്രി പറഞ്ഞു. നിരവധി കാര്യങ്ങൾ അടിയന്തരമായി ചെയ്തു തീർക്കേണ്ടതുണ്ട്. ആദ്യമായി എല്ലാ ഘടകകക്ഷികളുടെയും യോഗം വിളിച്ച് സർക്കാർ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചു ചർച്ച നടത്തുമെന്ന് അവർ പറഞ്ഞു.