ബര്‍ലിന്‍: റഷ്യയെ അടുത്ത നാല് വര്‍ഷത്തേയ്ക്ക് എല്ലാ അന്താരാഷ്ട്ര കായിക മല്‍സരങ്ങളില്‍ നിന്നും വിലക്കിയതായി ലോക ആൻഡി ഡോപിംഗ് ഏജന്‍സി (വാഡ) അറിയിച്ചു. റഷ്യൻ കായിക താരങ്ങളുടെ ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളിൽ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വിലക്ക്.
ഒളിമ്പിക്സ് മല്‍സരങ്ങളും, ലോക ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പടെയാണ് വിലക്ക്. സ്വതന്ത്ര അവലോകന കമ്മീഷന് സിആര്‍സിയുടെ ശുപാര്‍ശ തിങ്കളാഴ്ച വാഡ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥിരീകരിച്ചു. റഷ്യന്‍ ഡോപ്പിംഗ് വിരുദ്ധ ഏജന്‍സിയായ റുസാഡയെ 2023 വരെ സസ്പെന്‍ഡ് ചെയ്തതായി വാഡ വക്താവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.
രാജ്യത്തെ കായികതാരങ്ങള്‍ റഷ്യന്‍ പതാകയ്ക്ക് കീഴില്‍ ഈ കാലയളവില്‍ ഇറങ്ങാനാവില്ല. ഉത്തേജകമരുന്ന് പരിശോധനയുടെ കടന്പ കടക്കാനായാൽ റഷ്യൻ കായികതാരങ്ങൾക്ക് സ്വതന്ത്ര പതാകയുടെ കീഴിൽ ഒളിന്പിക്സിൽ മത്സരക്കാനാകും.
റഷ്യയുടെ വിലക്ക് ഇനി നടക്കാന്‍ പോകുന്ന പ്രധാന സംഭവങ്ങളെ ബാധിക്കും. 2020 ലെ ടോക്കിയോയിലെ സമ്മര്‍ ഒളിമ്പിക്സ്, 2022ല്‍ ബെയ്ജിംഗില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സ്, 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനെയും ബാധിക്കും.
എന്നാല്‍ 2020 ല്‍ നടക്കുന്ന യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് റഷ്യയുടെ പങ്കാളിത്തത്തെ ബാധിക്കില്ല, കാരണം വാഡയുടെ അഭിപ്രായത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഒരു “കോണ്ടിനെന്റല് വ്യക്തിഗത കായിക ഇനമാണ്’’, അതിനാല്‍ അനുവദനീയമായ ഇവന്റുകള്‍ക്ക് ഇതിന്റെ കീഴില്‍ വരില്ല.
ജോസ് കുമ്പിളുവേലില്‍
റഷ്യക്കെതിരായ കടുത്ത ഉപരോധത്തെ പിന്തുണയ്ക്കുമെന്നും വാഡ വിധി അംഗീകരിക്കുമെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നതായി ഐഒസി പ്രസിഡന്റ് തോമസ് ബാഹ പറഞ്ഞു.
റഷ്യക്ക് "ലോക്ക് ’
11:32 PM Dec 09, 2019 | Deepika.com