ന്യൂഡൽഹി: ഡൽഹിയിലെ ബാഗ് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചു. ആളുകൾ തിങ്ങിപ്പാർക്കുന്ന വടക്കൻ ഡൽഹിയിലെ റാണി ഝാൻസി റോഡിൽ അനാജ് മണ്ഡിക്കടുത്ത് ഇന്നലെ പുലർച്ചെ അഞ്ചിനാണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് ആളുകൾ ജോലിചെയ്തിരുന്ന ഫാക്ടറിയാണിത്.മുപ്പത്തഞ്ചോളം അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സംഭവത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു.
അനധികൃതമായി പ്രവർത്തിച്ചിരുന്നു ലഗേജ് നിർമാണ യൂണിറ്റാണ് കത്തിനശിച്ചത്. നാലു നിലകളുള്ള കെട്ടിടത്തിൽ നൂറ് കണക്കിന് ആളുകളും താമസിച്ചിരുന്നു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയവർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആർഎംഎൽ, സഫ്ദർജംഗ്, എൽഎൻജെപി എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിലും വിഷവാതകം ശ്വസിച്ചവരിലും ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ചവരിൽ പലരെയും തിരിച്ചറിഞ്ഞിട്ടില്ല.
രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണു സൂചന. താഴത്തെ നില പ്ലാസ്റ്റിക് പാവകൾ നിർമിക്കുന്ന സ്ഥലമാണ്. തീപിടിത്തമുണ്ടാകുന്പോൾ ഫാക്ടറിക്കകത്ത് അമ്പതോളം പേർ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണു വിവരം.
തീ ആളിപ്പടർന്നതോടെ ആളുകൾ നിലവിളിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ, വായുസഞ്ചാരമില്ലാത്ത ഫാക്ടറിയിൽ തീ പെട്ടെന്ന് ആളിപ്പടരുകയും വിഷവാതകം ശ്വസിച്ച് ആളുകൾ കുഴഞ്ഞുവീഴുകയുമായിരുന്നു. അഗ്നിശമനസേനയും ദേശീയ ദുരന്തനിവാരണ സേനയും മണിക്കൂറുകൾ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അറുപതിലേറെ ആളുകളെ പരിക്കേറ്റും അല്ലാതെയുമായി പുറത്തെത്തിച്ചെന്നും ദുരന്ത നിവാരണസേനാ വിഭാഗം അറിയിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ കത്തിയതാണ് ദുരന്തം ഇത്രയും രൂക്ഷമാക്കിയതെന്ന് അഗ്നിശമന വിഭാഗം പറയുന്നു.
മാരക വിഷമായ കാർബണ് മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേനാ ഡെപ്യൂട്ടി കമൻഡാന്റ് ആദിത്യ പ്രതാപ് സിംഗ് പറഞ്ഞു. അവശ്യസുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് നിർമാണശാല പ്രവർത്തിച്ചിരുന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഉടമസ്ഥൻ രെഹാൻ എന്നയാളെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ഡൽഹി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അറിയിച്ചു. രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സംഭവത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു.
അനധികൃതമായി പ്രവർത്തിച്ചിരുന്നു ലഗേജ് നിർമാണ യൂണിറ്റാണ് കത്തിനശിച്ചത്. നാലു നിലകളുള്ള കെട്ടിടത്തിൽ നൂറ് കണക്കിന് ആളുകളും താമസിച്ചിരുന്നു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയവർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആർഎംഎൽ, സഫ്ദർജംഗ്, എൽഎൻജെപി എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിലും വിഷവാതകം ശ്വസിച്ചവരിലും ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ചവരിൽ പലരെയും തിരിച്ചറിഞ്ഞിട്ടില്ല.
രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണു സൂചന. താഴത്തെ നില പ്ലാസ്റ്റിക് പാവകൾ നിർമിക്കുന്ന സ്ഥലമാണ്. തീപിടിത്തമുണ്ടാകുന്പോൾ ഫാക്ടറിക്കകത്ത് അമ്പതോളം പേർ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണു വിവരം.
തീ ആളിപ്പടർന്നതോടെ ആളുകൾ നിലവിളിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ, വായുസഞ്ചാരമില്ലാത്ത ഫാക്ടറിയിൽ തീ പെട്ടെന്ന് ആളിപ്പടരുകയും വിഷവാതകം ശ്വസിച്ച് ആളുകൾ കുഴഞ്ഞുവീഴുകയുമായിരുന്നു. അഗ്നിശമനസേനയും ദേശീയ ദുരന്തനിവാരണ സേനയും മണിക്കൂറുകൾ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അറുപതിലേറെ ആളുകളെ പരിക്കേറ്റും അല്ലാതെയുമായി പുറത്തെത്തിച്ചെന്നും ദുരന്ത നിവാരണസേനാ വിഭാഗം അറിയിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ കത്തിയതാണ് ദുരന്തം ഇത്രയും രൂക്ഷമാക്കിയതെന്ന് അഗ്നിശമന വിഭാഗം പറയുന്നു.
മാരക വിഷമായ കാർബണ് മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേനാ ഡെപ്യൂട്ടി കമൻഡാന്റ് ആദിത്യ പ്രതാപ് സിംഗ് പറഞ്ഞു. അവശ്യസുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് നിർമാണശാല പ്രവർത്തിച്ചിരുന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഉടമസ്ഥൻ രെഹാൻ എന്നയാളെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ഡൽഹി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അറിയിച്ചു. രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചിട്ടുണ്ട്.