അഗർത്തല: സ്ത്രീധനത്തിന്റെ പേരിൽ പതിനേഴുകാരിയെ പ്രതിശ്രുതവരനും അമ്മയും ചേർന്നു തീകൊളുത്തി കൊന്നു. തെക്കൻ ത്രിപുരയിലെ ശാന്തിബസാറിലാണു സംഭവം. വാഗ്ദാനം ചെയ്ത അൻപതിനായിരം രൂപ കൊടുത്തില്ലെന്നാരോപിച്ചായിരുന്നു പെൺകുട്ടിയെ ചുട്ടുകൊന്നത്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് ജി.പി. പന്ത് ആശുപത്രിയിലാക്കിയത്. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അജോയ് രുദ്ര പാൽ(21), അമ്മ മിനാതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
ഒക്ടോബർ 28 നുപെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഡിസംബർ 11നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹം നടക്കണമെങ്കിൽ അൻപതിനായിരം രൂപ തരണമെന്നു യുവാവിന്റെ അമ്മ ആവശ്യപ്പെട്ടു. എന്നാൽ 15,000 സ്വരൂപിക്കാനേ പെൺകുട്ടിയുടെ മാതാപിതാക്കൾക്കു കഴിഞ്ഞുള്ളൂ. അന്നേദിവസം രാത്രി മകളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിശ്രുതവരൻ പാൽ അനുവദിച്ചില്ല. മകൾ പൊള്ളലേറ്റ് ആശുപത്രിയിലാണെന്നാണു പിന്നീടു കേട്ടത്- പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
ഒക്ടോബർ 28 നുപെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഡിസംബർ 11നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹം നടക്കണമെങ്കിൽ അൻപതിനായിരം രൂപ തരണമെന്നു യുവാവിന്റെ അമ്മ ആവശ്യപ്പെട്ടു. എന്നാൽ 15,000 സ്വരൂപിക്കാനേ പെൺകുട്ടിയുടെ മാതാപിതാക്കൾക്കു കഴിഞ്ഞുള്ളൂ. അന്നേദിവസം രാത്രി മകളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിശ്രുതവരൻ പാൽ അനുവദിച്ചില്ല. മകൾ പൊള്ളലേറ്റ് ആശുപത്രിയിലാണെന്നാണു പിന്നീടു കേട്ടത്- പെൺകുട്ടിയുടെ അമ്മ പറഞ്ഞു.