ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസായാൽ ഗാന്ധിജിക്കുമേൽ മുഹമ്മദാലി ജിന്നയുടെ ആശയങ്ങൾ നേടുന്ന വിജയമായിരിക്കും അതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നല്കുകയാണെങ്കിൽ പാക്കിസ്ഥാന്റെ ഹിന്ദുത്വ പതിപ്പായി ഇന്ത്യ മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു സമുദായത്തെ പുറത്താക്കാനാണു ബിജെപി സർക്കാർ ശ്രമിക്കുന്നത്. ആ സമുദായത്തിലെ അംഗങ്ങൾക്കു പൗരത്വം നിഷേധിക്കുകയാണ്. മറ്റു സമുദായങ്ങളുടെ പീഡനം സഹിക്കാനാകാതെ ഇന്ത്യയിലെത്തിയ മുസ്ലിംകളെ ബിജെപി സർക്കാർ അവഗണിക്കുകയാണ്.
പാർലമെന്റിൽ ബിൽ പാസായാലും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ നഗ്നമായി ലംഘിക്കുന്ന ബില്ലിനെ സുപ്രീംകോടതിയിലെ ഒരു ബെഞ്ച് പോലും അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതും നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. വിഷയത്തിൽ നാണം കെട്ട രീതിയാണ് കേന്ദ്രം തുടരുന്നതെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
പൗരത്വ ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസിനും സമാനമായ നിലപാടായിരിക്കുമെന്നു പ്രത്യാശിക്കുന്നതായും തരൂർ പറഞ്ഞു. മതത്തിനു ദേശീയതയുമായി ഒരു ബന്ധവുമില്ലെന്നാണു മഹാത്മാഗാന്ധിയും നെഹ്റുവും മൗലാനാ അബ്ദുൾ കലാം ആസാദും ഡോ. അംബേദ്കറും വിശ്വസിച്ചിരുന്നത്.
എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും മുക്തമായ ഒരു സ്വതന്ത്ര ഇന്ത്യയാണ് ഈ നേതാക്കൾ വിഭാവനം ചെയ്തിരുന്നത്. ഇതാണ് ഭരണഘടനയിലും പ്രതിഫലിക്കുന്നത്. ഇതിനെ ചോദ്യംചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.നിയമം പ്രാബല്യത്തിൽ വന്നാൽ 2014 ഡിസംബർ 31നോ അതിന് മുൻപോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിക്ക്. പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, ഡിഎംകെ, സമാജ് വാദി പാർട്ടി, ആർജെഡി, സിപിഎം, സിപിഐ, ബിജെഡി എന്നീ കക്ഷികൾ നിയമഭേദഗതിയെ എതിർക്കുകയാണ്. ആസാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ ആസാം ഗണ പരിഷതും ഭേദഗതി ബില്ലിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു സമുദായത്തെ പുറത്താക്കാനാണു ബിജെപി സർക്കാർ ശ്രമിക്കുന്നത്. ആ സമുദായത്തിലെ അംഗങ്ങൾക്കു പൗരത്വം നിഷേധിക്കുകയാണ്. മറ്റു സമുദായങ്ങളുടെ പീഡനം സഹിക്കാനാകാതെ ഇന്ത്യയിലെത്തിയ മുസ്ലിംകളെ ബിജെപി സർക്കാർ അവഗണിക്കുകയാണ്.
പാർലമെന്റിൽ ബിൽ പാസായാലും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ നഗ്നമായി ലംഘിക്കുന്ന ബില്ലിനെ സുപ്രീംകോടതിയിലെ ഒരു ബെഞ്ച് പോലും അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതും നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. വിഷയത്തിൽ നാണം കെട്ട രീതിയാണ് കേന്ദ്രം തുടരുന്നതെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
പൗരത്വ ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസിനും സമാനമായ നിലപാടായിരിക്കുമെന്നു പ്രത്യാശിക്കുന്നതായും തരൂർ പറഞ്ഞു. മതത്തിനു ദേശീയതയുമായി ഒരു ബന്ധവുമില്ലെന്നാണു മഹാത്മാഗാന്ധിയും നെഹ്റുവും മൗലാനാ അബ്ദുൾ കലാം ആസാദും ഡോ. അംബേദ്കറും വിശ്വസിച്ചിരുന്നത്.
എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും മുക്തമായ ഒരു സ്വതന്ത്ര ഇന്ത്യയാണ് ഈ നേതാക്കൾ വിഭാവനം ചെയ്തിരുന്നത്. ഇതാണ് ഭരണഘടനയിലും പ്രതിഫലിക്കുന്നത്. ഇതിനെ ചോദ്യംചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.നിയമം പ്രാബല്യത്തിൽ വന്നാൽ 2014 ഡിസംബർ 31നോ അതിന് മുൻപോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിക്ക്. പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, ഡിഎംകെ, സമാജ് വാദി പാർട്ടി, ആർജെഡി, സിപിഎം, സിപിഐ, ബിജെഡി എന്നീ കക്ഷികൾ നിയമഭേദഗതിയെ എതിർക്കുകയാണ്. ആസാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ ആസാം ഗണ പരിഷതും ഭേദഗതി ബില്ലിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.