അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പതിന്നാലുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ പോലീസ് പിടികൂടി. താരാപുർ സ്വദേശി കിഷൺ മതസൂര്യ(21), രാജ്കോട് സ്വദേശി ജസോ സോളങ്കി(21) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേത്തുടർന്ന് പ്രതികൾ ഒളിവിൽപോവുകയായിരുന്നു.