ചെന്നൈ: രണ്ടുഘട്ടമായി ഡിസംബർ 27 മുതൽ 30 വരെ നടക്കുന്ന തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ സൂപ്പർതാരം രജനീകാന്ത് ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ രജനി ഒരു പാർട്ടിയെയും പിന്തണയ്ക്കില്ലെന്ന് രജനി മക്കൾമൺട്രം ഭാരവാഹി വി.എം. സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രജനീകാന്തിന്റെ ഫോട്ടോ, പേര്, രജനിമക്കൾ മൺട്രത്തിന്റെ പതാക എന്നിവ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമൽഹാസനുമായി ചേർന്ന് 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്ന് നവംബർ 19 ന് രജനീകാന്ത് പറഞ്ഞിരുന്നു.
ഇതിനിടെ, തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം കുറവായതിനാലാണു മത്സരരംഗത്തുനിന്നുപിൻമാറുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യം- കമൽഹാസൻ പറഞ്ഞു.
ഇതിനിടെ, തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം കുറവായതിനാലാണു മത്സരരംഗത്തുനിന്നുപിൻമാറുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യം- കമൽഹാസൻ പറഞ്ഞു.