പ്യോംഗ്യാംഗ്: വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണം ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നടത്തിയെന്ന് ഉത്തരകൊറിയയിലെ കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഇതിന്റെ വിശദാംശങ്ങളൊന്നും നല്കിയില്ല. ഉപഗ്രഹവിക്ഷേപണ റോക്കറ്റിന്റെയോ, ബാലിസ്റ്റിക് മിസൈലിന്റെയോ എൻജിൻ പരീക്ഷിച്ചതാകാമെന്ന് അനുമാനിക്കപ്പെടുന്നു.
ആണവനിർവ്യാപനം സംബന്ധിച്ച് യുഎസുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്ന് ഉത്തരകൊറിയുടെ യുഎൻ പ്രതിനിധി കിം സോംഗ് ഇന്നലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു പരീക്ഷണത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നത്.
സൊഹായി ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളിൽ ഈ വിക്ഷേപണകേന്ദ്രം പൂട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്.
ഉപഗ്രഹവിക്ഷേപണമെന്ന പേരിൽ ഉത്തരകൊറിയ മുന്പ് നടത്തിയിട്ടുള്ളതെല്ലാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളാണ്.
ആണവനിർവ്യാപനം സംബന്ധിച്ച് യുഎസുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്ന് ഉത്തരകൊറിയുടെ യുഎൻ പ്രതിനിധി കിം സോംഗ് ഇന്നലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു പരീക്ഷണത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നത്.
സൊഹായി ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളിൽ ഈ വിക്ഷേപണകേന്ദ്രം പൂട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്.
ഉപഗ്രഹവിക്ഷേപണമെന്ന പേരിൽ ഉത്തരകൊറിയ മുന്പ് നടത്തിയിട്ടുള്ളതെല്ലാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളാണ്.