ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ സംവിധാനം ചെലവേറിയതാണെന്ന വിമർശനവുമായി രാഷ്ട്രപതിയും നീതി എന്നാൽ പ്രതികാരമല്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസും സംസാരിച്ച വേദിയിൽ രാജ്യത്ത് നീതിക്കു വേണ്ടി നിലവിളിയാണെന്നു ചൂണ്ടിക്കാട്ടി നിയമമന്ത്രിയും. പ്രതികാരം നീതിയാണെന്ന് തെറ്റിദ്ധരിക്കരുതെന്നാണു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ പറഞ്ഞത്.
അതേസമയം അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ട കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രാജ്യത്തെ വനിതകൾ നീതിക്കായി നിലവിളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
തെലുങ്കാനയിൽ കൂട്ടമാനഭംഗ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിന് പിന്നാലെയാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപൻ പ്രതികാരത്തെ നീതിയായി തെറ്റിദ്ധരിക്കപ്പെടരുതെന്ന മുന്നറിയിപ്പു നൽകിയിരിക്കുന്നത്. നീതി ഉറപ്പാക്കാൻ പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങുന്പോൾ ആ വാക്കിന്റെ അന്തഃസത്ത തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നീതി എന്നാൽ തത്ക്ഷണം ലഭിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതിയും ചീഫ് ജസ്റ്റീസും നിയമമന്ത്രിയും.
രാജ്യത്ത് അടുത്തിടെ ഉണ്ടാകുന്ന സംഭവങ്ങൾ കൈക്കരുത്തിന്റെ വഴിയിലേക്ക് നീങ്ങുന്നതാണ് കാണുന്നത്. രാജ്യത്തെ ക്രിമനിൽ നീതി നിർവഹണം പുനഃപരിശോധിക്കേണ്ട കാര്യമാണെന്നതിൽ സംശയമില്ല. അശ്രദ്ധയും തീർപ്പു കൽപ്പിക്കാനെടുക്കുന്ന കാലതാമസവും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. എങ്കിലും നീതി എന്നാൽ ഉടനടി നടപ്പാക്കേണ്ട ഒന്നാണെന്നു കരുതാനാകില്ല. അത് പ്രതികാരത്തിന്റെ വഴി സ്വീകരിക്കുകയുമരുത്. നീതി പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങുന്പോൾ അതിന്റെ യഥാർഥ അർഥം തന്നെ ഇല്ലാതാകുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയിൽ ഒരു സ്വയം നവീകരണത്തിന്റെ ആവശ്യം അനിവാര്യമാണ്.
എന്നാൽ, അക്കാര്യങ്ങൾ അതു പൊതു ഇടങ്ങളിൽ ചർച്ച ചെയ്യേണ്ട ഒരു കാര്യമായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന എണ്ണമില്ലാത്ത കേസുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നീതിന്യായ സംവിധാനം നിലവിലുള്ള സാഹചര്യങ്ങളനുസരിച്ച് ജനങ്ങൾക്ക് ശക്തവും സമീപിക്കാവുന്നതുമായി ഒന്നായി മാറണം. അതോടൊപ്പം തന്നെ പരാതികളിൽ അതിവേഗ തീർപ്പുണ്ടാക്കുന്നതിനായി ഒരു സ്വയം നവീകരണവും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുകളിൽ അതിവേഗ തീർപ്പുണ്ടാക്കുന്നതിന് പുറമേ മധ്യസ്ഥതയിലൂടെ തീർപ്പുണ്ടാക്കുന്നതിനുള്ള വ്യവസ്ഥകളും നിലവിലുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നീതിന്യായ വ്യവസ്ഥ സ്വയം കുറവുകൾ നികത്തണം എന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നാലു സുപ്രീംകോടതി ജഡ്ജിമാരുടെ പത്രസമ്മേളനം തന്നെ അത്തരമൊരു നടപടി മാത്രമായിരുന്നു. എന്നാൽ, ആ നടപടിയെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബോബ്ഡെ പറഞ്ഞു. 2018 ജനുവരി 12ന് സുപ്രീംകോടതി നടപടിക്രമങ്ങളെ വിമർശിച്ച് നാലു ജ്ഡജിമാർ പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു. ജസ്റ്റീസുമാരായിരുന്ന ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് പത്രസമ്മേളനം വിളിച്ചു ചേർത്ത് സുപ്രീംകോടതിയിലെ നിലവിലെ അവസ്ഥ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയത്. എല്ലാ ജഡ്ജിമാരും വിശിഷ്ട വ്യക്തിത്വങ്ങൾ തന്നെ ആയിരുന്നു. പ്രത്യേകിച്ച്, ജസ്റ്റീസ് രഞ്ജൻ ഗോഗോയി മികച്ച രീതിയിൽ ജുഡീഷ്യറിയെ മുന്നിൽ നിന്നു നയിച്ച ന്യായാധിപനായിരുന്നു എന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എസ്.എ ബോബ്ഡെ ചുമതലയേറ്റത്.
സെബി മാത്യു
അതേസമയം അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ട കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രാജ്യത്തെ വനിതകൾ നീതിക്കായി നിലവിളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
തെലുങ്കാനയിൽ കൂട്ടമാനഭംഗ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിന് പിന്നാലെയാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപൻ പ്രതികാരത്തെ നീതിയായി തെറ്റിദ്ധരിക്കപ്പെടരുതെന്ന മുന്നറിയിപ്പു നൽകിയിരിക്കുന്നത്. നീതി ഉറപ്പാക്കാൻ പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങുന്പോൾ ആ വാക്കിന്റെ അന്തഃസത്ത തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നീതി എന്നാൽ തത്ക്ഷണം ലഭിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതിയും ചീഫ് ജസ്റ്റീസും നിയമമന്ത്രിയും.
രാജ്യത്ത് അടുത്തിടെ ഉണ്ടാകുന്ന സംഭവങ്ങൾ കൈക്കരുത്തിന്റെ വഴിയിലേക്ക് നീങ്ങുന്നതാണ് കാണുന്നത്. രാജ്യത്തെ ക്രിമനിൽ നീതി നിർവഹണം പുനഃപരിശോധിക്കേണ്ട കാര്യമാണെന്നതിൽ സംശയമില്ല. അശ്രദ്ധയും തീർപ്പു കൽപ്പിക്കാനെടുക്കുന്ന കാലതാമസവും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. എങ്കിലും നീതി എന്നാൽ ഉടനടി നടപ്പാക്കേണ്ട ഒന്നാണെന്നു കരുതാനാകില്ല. അത് പ്രതികാരത്തിന്റെ വഴി സ്വീകരിക്കുകയുമരുത്. നീതി പ്രതികാരത്തിന്റെ വഴിയിലേക്ക് നീങ്ങുന്പോൾ അതിന്റെ യഥാർഥ അർഥം തന്നെ ഇല്ലാതാകുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയിൽ ഒരു സ്വയം നവീകരണത്തിന്റെ ആവശ്യം അനിവാര്യമാണ്.
എന്നാൽ, അക്കാര്യങ്ങൾ അതു പൊതു ഇടങ്ങളിൽ ചർച്ച ചെയ്യേണ്ട ഒരു കാര്യമായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന എണ്ണമില്ലാത്ത കേസുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നീതിന്യായ സംവിധാനം നിലവിലുള്ള സാഹചര്യങ്ങളനുസരിച്ച് ജനങ്ങൾക്ക് ശക്തവും സമീപിക്കാവുന്നതുമായി ഒന്നായി മാറണം. അതോടൊപ്പം തന്നെ പരാതികളിൽ അതിവേഗ തീർപ്പുണ്ടാക്കുന്നതിനായി ഒരു സ്വയം നവീകരണവും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുകളിൽ അതിവേഗ തീർപ്പുണ്ടാക്കുന്നതിന് പുറമേ മധ്യസ്ഥതയിലൂടെ തീർപ്പുണ്ടാക്കുന്നതിനുള്ള വ്യവസ്ഥകളും നിലവിലുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നീതിന്യായ വ്യവസ്ഥ സ്വയം കുറവുകൾ നികത്തണം എന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നാലു സുപ്രീംകോടതി ജഡ്ജിമാരുടെ പത്രസമ്മേളനം തന്നെ അത്തരമൊരു നടപടി മാത്രമായിരുന്നു. എന്നാൽ, ആ നടപടിയെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബോബ്ഡെ പറഞ്ഞു. 2018 ജനുവരി 12ന് സുപ്രീംകോടതി നടപടിക്രമങ്ങളെ വിമർശിച്ച് നാലു ജ്ഡജിമാർ പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു. ജസ്റ്റീസുമാരായിരുന്ന ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് പത്രസമ്മേളനം വിളിച്ചു ചേർത്ത് സുപ്രീംകോടതിയിലെ നിലവിലെ അവസ്ഥ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയത്. എല്ലാ ജഡ്ജിമാരും വിശിഷ്ട വ്യക്തിത്വങ്ങൾ തന്നെ ആയിരുന്നു. പ്രത്യേകിച്ച്, ജസ്റ്റീസ് രഞ്ജൻ ഗോഗോയി മികച്ച രീതിയിൽ ജുഡീഷ്യറിയെ മുന്നിൽ നിന്നു നയിച്ച ന്യായാധിപനായിരുന്നു എന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എസ്.എ ബോബ്ഡെ ചുമതലയേറ്റത്.
സെബി മാത്യു