ന്യൂഡൽഹി: ഗുരുതരമായ പൊള്ളലേറ്റാണ് ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടി മരിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശരീരത്തിൽ വിഷം ഉൾപ്പെടെ മറ്റു വസ്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ചംഗസംഘം 23 കാരിയായ പെൺകുട്ടിയെ ആക്രമിച്ചശേഷം തീകൊളുത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ലക്നോയിൽ നിന്ന് വ്യോമമാർഗം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. രാത്രി 11:40 നായിരുന്നു മരണം- ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനിടെ, ഉന്നാവോയിൽ പെൺകുട്ടിയുടെ വീടു സന്ദർശിക്കാനെത്തിയ ജില്ലാ മജിസ്ട്രേറ്റിനെ പ്രതിഷേധക്കാർ തടഞ്ഞു.
ശരീരത്തിൽ വിഷം ഉൾപ്പെടെ മറ്റു വസ്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ചംഗസംഘം 23 കാരിയായ പെൺകുട്ടിയെ ആക്രമിച്ചശേഷം തീകൊളുത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ലക്നോയിൽ നിന്ന് വ്യോമമാർഗം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. രാത്രി 11:40 നായിരുന്നു മരണം- ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനിടെ, ഉന്നാവോയിൽ പെൺകുട്ടിയുടെ വീടു സന്ദർശിക്കാനെത്തിയ ജില്ലാ മജിസ്ട്രേറ്റിനെ പ്രതിഷേധക്കാർ തടഞ്ഞു.