കൊച്ചി: ചെസ് ഇന്ത്യയില്‍ മത്സരമെന്ന നിലയില്‍ ഇനിയും വളരേണ്ടതുണ്ടെന്നും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ലോക ചെസ് ഗവേണിംഗ് ബോഡി (ഫിഡെ) വൈസ് പ്രസിഡന്റും മുന്‍ ലോക ചാമ്പ്യനുമായ നൈജല്‍ ഷോര്‍ട്. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വനാഥന് ആനന്ദ് മുതല്‍ ഇളം തലമുറക്കാരന് കേരളത്തില്‍ നിന്നുള്ള നിഹാല്‍ സരിന് വരെ നീളുന്ന പ്രതിഭകളുള്ള ഇന്ത്യയില്‍ ചെസിന് ഈ പ്രചാരണം പോരാ. ഓള് ഇന്ത്യ ചെസ് ഫെഡറേഷന് (എഐസിഎഫ്) നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ചെസിന് വളര്‍ച്ച ഉണ്ടാവൂ. ഇന്ത്യന്‍ ചെസ് ഫെഡറേഷന് കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ചെസ് ലീഗുകള്‍ പല രാജ്യത്തും മാതൃകാപരമായി പുരോഗമിക്കുന്നുണ്ട്. നല്ല സാമ്പത്തിക നേട്ടം എന്നതോടൊപ്പം, ചെസിന് കൂടുതല്‍ സ്വീകാര്യതയും ലഭിക്കും അവർ പറഞ്ഞു.
ചെസ് കേരളയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രിട്ടീഷ് മുന്‍ ലോക താരം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ഇന്ന് കളമശേരി എസ്സിഎംഎസ് കോളജില്‍ ചെസ് കേരളയുടെ പരിപാടിയില്‍ പുതിയ താരങ്ങള്‍ക്ക് പരിശീലനം നല്‍കും. ഇവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 25 മികച്ച താരങ്ങള്‍ക്കൊപ്പം ഒരേ സമയം ഇദ്ദേഹം ചെസ് കളിക്കും.
ഇന്ത്യന്‍ ചെസിനു നൈജല്‍ ‘ചെക്ക് ’
11:56 PM Dec 07, 2019 | Deepika.com