മയാമി: ഫ്ലോറിഡയിലെ പെൻസകോള നാവികതാവളത്തിൽ വെടിവയ്പു നടത്തിയത് യുഎസിൽ പരിശീലനത്തിനെത്തിയ സൗദി വ്യോമസേനാ പൈലറ്റ് മുഹമ്മദ് സയീദ് അൽഷംറാനി. വെള്ളിയാഴ്ച രാവിലെ ക്ലാസ്റൂമിൽ ഇയാൾ കൈത്തോക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമിയെ വെടിവച്ചുകൊന്നു.
സംഭവത്തിൽ അന്വേഷണം നടത്തുന്ന എഫ്ബിഐ, തീവ്രവാദ സാധ്യതയും പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആറു സൗദി പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തുവരുന്നു.
സൗദി വ്യോമസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയിരുന്നു അൽഷംറാനി. ആക്രമണത്തിനു മുന്പ് യുഎസിനെതിരായ പ്രസ്താവന ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുഎസിന്റെ പ്രധാന സഖ്യകക്ഷിയാണ് സൗദി. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മോശമാക്കാതിരിക്കാനുള്ള ശ്രമം ഊർജിതമാണ്. സൗദിയിലെ സൽമാൻ രാജാവ് യുഎസ് പ്രസിഡന്റ് ട്രംപിനെ ഫോണിൽ വിളിച്ച് ആക്രമണത്തെ അപലപിച്ചു. അന്വേഷണത്തിന് സൗദിയുടെ പൂർണ സഹകരണവും രാജാവ് വാഗ്ദാനം ചെയ്തതായി ട്രംപ് അറിയിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയവും പ്രത്യേക പ്രസ്താവനയിൽ ആക്രമണത്തെ അപലപിച്ചു.
ഇതിനിടെ, വിദേശ സൈനികർക്ക് അമേരിക്കയിൽ പരിശീലനം നല്കുന്ന പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം ചില പ്രതിപക്ഷ നേതാക്കൾ ഉയർത്തി.
2018ൽ സൗദി സ്വദേശിയായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് പ്രതിപക്ഷം സൗദിക്കെതിരേ തിരിഞ്ഞിരുന്നു. സൗദി സർക്കാരിന്റെ വിമർശകനായിരുന്ന ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ, ഖഷോഗി വധത്തിന്റെ പേരിൽ സൗദിയോടുള്ള അടുപ്പം കുറയ്ക്കാൻ ട്രംപ് തയാറായില്ല.
സംഭവത്തിൽ അന്വേഷണം നടത്തുന്ന എഫ്ബിഐ, തീവ്രവാദ സാധ്യതയും പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആറു സൗദി പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തുവരുന്നു.
സൗദി വ്യോമസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയിരുന്നു അൽഷംറാനി. ആക്രമണത്തിനു മുന്പ് യുഎസിനെതിരായ പ്രസ്താവന ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുഎസിന്റെ പ്രധാന സഖ്യകക്ഷിയാണ് സൗദി. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മോശമാക്കാതിരിക്കാനുള്ള ശ്രമം ഊർജിതമാണ്. സൗദിയിലെ സൽമാൻ രാജാവ് യുഎസ് പ്രസിഡന്റ് ട്രംപിനെ ഫോണിൽ വിളിച്ച് ആക്രമണത്തെ അപലപിച്ചു. അന്വേഷണത്തിന് സൗദിയുടെ പൂർണ സഹകരണവും രാജാവ് വാഗ്ദാനം ചെയ്തതായി ട്രംപ് അറിയിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയവും പ്രത്യേക പ്രസ്താവനയിൽ ആക്രമണത്തെ അപലപിച്ചു.
ഇതിനിടെ, വിദേശ സൈനികർക്ക് അമേരിക്കയിൽ പരിശീലനം നല്കുന്ന പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം ചില പ്രതിപക്ഷ നേതാക്കൾ ഉയർത്തി.
2018ൽ സൗദി സ്വദേശിയായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് പ്രതിപക്ഷം സൗദിക്കെതിരേ തിരിഞ്ഞിരുന്നു. സൗദി സർക്കാരിന്റെ വിമർശകനായിരുന്ന ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ, ഖഷോഗി വധത്തിന്റെ പേരിൽ സൗദിയോടുള്ള അടുപ്പം കുറയ്ക്കാൻ ട്രംപ് തയാറായില്ല.