ന്യൂഡൽഹി: നിർഭയ കേസിലെ പ്രതിയുടെ ദയാഹർജി നിരസിക്കണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ.
തെലുങ്കാനയിൽ മാനഭംഗക്കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനു പിന്നാലെ നിർഭയയുടെ മാതാപിതാക്കൾ പ്രതിയുടെ ദയാഹർജി പരിഗണിക്കരുതെന്ന് അഭ്യർഥിച്ച് രാഷ്ട്രപതിക്കു കത്തയച്ചിരുന്നു. കേസിലെ ഒരു പ്രതിയായ വിനയ് ശർമയാണ് ദയാഹർജി നൽകിയിരുന്നത്.
ദയാഹർജി പരിഗണിക്കരുതെന്നു ചൂണ്ടിക്കാട്ടി ഡൽഹി സർക്കാർ നൽകിയ ശിപാർശ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയിരുന്നു. ഇതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശയും ചേർത്താണ് ഇന്നലെ രാഷ്ട്രപതിക്കു കൈമാറിയത്.
പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു നീണ്ടുപോകുന്നത് ഒഴിവാക്കി തങ്ങൾക്ക് നീതി ഉറപ്പാക്കണമന്നു ചൂണ്ടിക്കാട്ടിയാണ് നിർഭയയുടെ മാതാപിതാക്കൾ രാഷ്ട്രപതിക്കു കത്തെഴുതിയത്.
സംഭവം നടന്നിട്ട് ഇപ്പോൾ ഏഴു വർഷം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ വേദനയും ദുഃഖവും നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പും കാലങ്ങളോളം നീണ്ടു പോകുകയാണെന്നും അഭിഭാഷകൻ മുഖേന നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തെലുങ്കാനയിൽ മാനഭംഗക്കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനു പിന്നാലെ നിർഭയയുടെ മാതാപിതാക്കൾ പ്രതിയുടെ ദയാഹർജി പരിഗണിക്കരുതെന്ന് അഭ്യർഥിച്ച് രാഷ്ട്രപതിക്കു കത്തയച്ചിരുന്നു. കേസിലെ ഒരു പ്രതിയായ വിനയ് ശർമയാണ് ദയാഹർജി നൽകിയിരുന്നത്.
ദയാഹർജി പരിഗണിക്കരുതെന്നു ചൂണ്ടിക്കാട്ടി ഡൽഹി സർക്കാർ നൽകിയ ശിപാർശ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയിരുന്നു. ഇതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശയും ചേർത്താണ് ഇന്നലെ രാഷ്ട്രപതിക്കു കൈമാറിയത്.
പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു നീണ്ടുപോകുന്നത് ഒഴിവാക്കി തങ്ങൾക്ക് നീതി ഉറപ്പാക്കണമന്നു ചൂണ്ടിക്കാട്ടിയാണ് നിർഭയയുടെ മാതാപിതാക്കൾ രാഷ്ട്രപതിക്കു കത്തെഴുതിയത്.
സംഭവം നടന്നിട്ട് ഇപ്പോൾ ഏഴു വർഷം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ വേദനയും ദുഃഖവും നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പും കാലങ്ങളോളം നീണ്ടു പോകുകയാണെന്നും അഭിഭാഷകൻ മുഖേന നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.