നാഗ്പുർ: 70,000 കോടി രൂപയുടെ വിദർഭ ജലസേചന അഴിമതിക്കേസിൽ മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അഴിമതിവിരുദ്ധ ബ്യൂറോ(എസിബി)യുടെ ക്ലീൻ ചിറ്റ്. കേസിൽ അജിത്തിനു പങ്കില്ലെന്നു കാണിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ എസിബി സത്യവാങ്മൂലം സമർപ്പിച്ചു. നവംബർ 27നാണ് സത്യവാങ്മൂലം സമർപ്പിച്ചത്. നവംബർ 28നാണ് മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ അധികാരമേറ്റത്. കേസിൽ പവാറിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമാക്കണമെന്നു കോടതി എസിബിയോടാവശ്യപ്പെട്ടിരുന്നു.
1999-2009 കാലത്ത് മഹാരാഷ്ട്രയിൽ ജലവിഭവ മന്ത്രിയായിരുന്നു അജിത് പവാർ. ഇക്കാലത്ത് നടപ്പാക്കിയ ജലസേചന പദ്ധതികളുടെ നിർമാണച്ചെലവ് അമിതമായി വർധിപ്പിച്ചു നല്‍കിയെന്നായിരുന്നു ആരോപണം. നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വിദർഭ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷൻ(വിഐഡിസി)യുടെ ചെയർമാനായിരുന്നു അജിത് പവാർ. 32 പദ്ധതികളുടെ തുക മൂന്നുമാസം കൊണ്ട് 17,700 കോടി രൂപ വർധിപ്പിച്ചെന്നായിരുന്നു ആരോപണം.
45 പദ്ധതികളുമായി ബന്ധപ്പെട്ട് 2645 ടെൻഡറുകളിലാണ് അന്വേഷണം നടന്നുവരുന്നത്. ഒന്‍പതു കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചെന്നും അജിത് പവാറുമായി ബന്ധമില്ലാത്തവയാണ് ഇവയെന്നും നവംബർ 25ന് എസിബി വ്യക്തമാക്കിയിരുന്നു. വിഐഡിസി കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ചില കേസുകളിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും എസിബി വൃത്തങ്ങൾ പറഞ്ഞു.
1999-2009 കാലത്ത് മഹാരാഷ്ട്രയിൽ ജലവിഭവ മന്ത്രിയായിരുന്നു അജിത് പവാർ. ഇക്കാലത്ത് നടപ്പാക്കിയ ജലസേചന പദ്ധതികളുടെ നിർമാണച്ചെലവ് അമിതമായി വർധിപ്പിച്ചു നല്‍കിയെന്നായിരുന്നു ആരോപണം. നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വിദർഭ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷൻ(വിഐഡിസി)യുടെ ചെയർമാനായിരുന്നു അജിത് പവാർ. 32 പദ്ധതികളുടെ തുക മൂന്നുമാസം കൊണ്ട് 17,700 കോടി രൂപ വർധിപ്പിച്ചെന്നായിരുന്നു ആരോപണം.
45 പദ്ധതികളുമായി ബന്ധപ്പെട്ട് 2645 ടെൻഡറുകളിലാണ് അന്വേഷണം നടന്നുവരുന്നത്. ഒന്‍പതു കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചെന്നും അജിത് പവാറുമായി ബന്ധമില്ലാത്തവയാണ് ഇവയെന്നും നവംബർ 25ന് എസിബി വ്യക്തമാക്കിയിരുന്നു. വിഐഡിസി കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ചില കേസുകളിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും എസിബി വൃത്തങ്ങൾ പറഞ്ഞു.