ഭോപ്പാൽ: സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന ആർമി കന്റോൺമെന്റിൽ പ്രവേശിച്ച രണ്ടുപേർ രണ്ട് ഇൻസാസ് റൈഫിളുകളും 20 തിരകളുമായി മുങ്ങി. മധ്യപ്രദേശിലെ പച്ച്മഡിയിൽ ഇന്നലെ വെളുപ്പിന് അഞ്ചിനാണു സംഭവം. ഇതേത്തുടർന്ന് ഹോഷംഗാബാദ് ജില്ലയിൽ പോലീസ് അതീവ ജാഗ്രതാ നിർദേശം നല്കി.
ആർമി ചെക് പോസ്റ്റിലെത്തിയ രണ്ടുപേർ കാവൽ ഭടന്മാരോട് കന്റോൺമെന്റിൽനിന്ന് ആരെയെങ്കിലും വിളിക്കാൻ ആവശ്യപ്പെട്ടു. ഇവരുമായി സംസാരിച്ചശേഷം പെട്ടെന്ന് തോക്കുകൾ പിടിച്ചുപറിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഇവർ പച്മാർഹിയിലേക്കു ടാക്സിയിൽ പോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് റോഡ്, റെയിൽ ഗതാഗത പരിശോധന കർശനമാക്കി. മിലിട്ടറി പോലീസും അന്വേഷണം ആരംഭിച്ചു.
ആർമി ചെക് പോസ്റ്റിലെത്തിയ രണ്ടുപേർ കാവൽ ഭടന്മാരോട് കന്റോൺമെന്റിൽനിന്ന് ആരെയെങ്കിലും വിളിക്കാൻ ആവശ്യപ്പെട്ടു. ഇവരുമായി സംസാരിച്ചശേഷം പെട്ടെന്ന് തോക്കുകൾ പിടിച്ചുപറിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഇവർ പച്മാർഹിയിലേക്കു ടാക്സിയിൽ പോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് റോഡ്, റെയിൽ ഗതാഗത പരിശോധന കർശനമാക്കി. മിലിട്ടറി പോലീസും അന്വേഷണം ആരംഭിച്ചു.