റിക്കാർഡ് ചാട്ടം, ഏറ്
മീറ്റിൽ ഇന്നലെ രണ്ട് റിക്കാർഡുകളാണ് പിറന്നത്. സബ് ജൂണിയർ ആണ്‍കുട്ടികളുടെ ഹൈജംപിൽ ആദിത്യ രഘുവാൻഷി റിക്കാർഡോടെ സ്വർണം സ്വന്തമാക്കി. 1.98 മീറ്ററാണ് മധ്യപ്രദേശ് താരമായ ആദിത്യ ചാടിയത്. 2015ൽ ഡൽഹിയുടെ ഷാഹ്നവാസ് ഖാൻ കുറിച്ച 1.97 മീറ്ററാണ് പിന്തള്ളപ്പെട്ടത്. ഈയിനത്തിൽ മത്സരിച്ച കേരളത്തിന്റെ വിജയ് കൃഷ്ണയ്ക്ക് 1.70 മീറ്ററോടെ നാലാം സ്ഥാനം പങ്കിടാനേ സാധിച്ചുള്ളൂ.
ജൂണിയർ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലാണ് മറ്റൊരു റിക്കാർഡ്. പഞ്ചാബിന്റെ ജാസ്മിൻ കൗർ 15.30 മീറ്റർ ഷോട്ട്പുട്ട് പായിച്ച് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം ജാസ്മിൻതന്നെ കുറിച്ച 13.96 മീറ്ററാണ് തിരുത്തപ്പെട്ടത്.
സബ് ജൂണിയർ ആണ്‍കുട്ടികളുടെ ലോംഗ്ജംപിൽ മത്സരിച്ച കേരളത്തിന്റെ വാങ് മയൂം മുക്രത്തിന് 6.01 മീറ്ററോടെ 14-ാമത് എത്താനേ സാധിച്ചുള്ളൂ. ജാർഖണ്ഡിന്റെ സമീർ ഒറാഓണിനാണ് (6.61 മീറ്റർ) സ്വർണം.