ഉന്നാവോ(യുപി): ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെ തീ കൊളുത്തിയതിനു പിന്നാലെ കുട്ടിയുടെ അമ്മാവനെയും പ്രതികൾ ഭീഷണിപ്പെടുത്തി. മാനഭംഗക്കേസിലെ പ്രതി ശിവത്തിന്റെ ബന്ധുക്കൾ ഇദ്ദേഹത്തെ വിളിച്ച് കടയ്ക്കു തീ കൊളുത്തുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഉന്നാവോയിൽ വാടകക്കെട്ടിടത്തിൽ കഴിയുന്ന ഇദ്ദേഹം ഇവിടെ ഒരു ചെറിയ കട നടത്തുന്നുണ്ട്. ഇക്കാര്യം പോലീസിൽ പരാതിപ്പെട്ടു. ഇദ്ദേഹത്തിനു മതിയായ സുരക്ഷ നല്കുമെന്നു പോലീസ് സൂപ്രണ്ട് വിക്രാന്ത് വീർ അറിയിച്ചിട്ടുണ്ട്.
മാനഭംഗം ചെയ്ത രണ്ടു പ്രതികളുൾപ്പെടെ അഞ്ചുപേരാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. കോടതിയിലേക്കുള്ള വഴിമധ്യേയായിരുന്നു ദുരന്തം. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
വെന്റിലേറ്ററിലാണെന്നും 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്രതികളായ അഞ്ചുപേരെയും മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു.
മാനഭംഗം ചെയ്ത രണ്ടു പ്രതികളുൾപ്പെടെ അഞ്ചുപേരാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. കോടതിയിലേക്കുള്ള വഴിമധ്യേയായിരുന്നു ദുരന്തം. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
വെന്റിലേറ്ററിലാണെന്നും 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്രതികളായ അഞ്ചുപേരെയും മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു.