ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വീണ്ടും കോണ്ഗ്രസ് പ്രസിഡന്റായി അവരോധിക്കാൻ നേതൃത്വം തയാറെടുക്കുന്നു. ജനുവരിയിൽ എഐസിസി സമ്മേളനം വിളിച്ചു രാഹുലിനെ പാർട്ടി അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കാനാണു നീക്കം. ജനുവരിയിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ആരോഗ്യകാരണങ്ങളാൽ സോണിയ ഗാന്ധി കോണ്ഗ്രസ് അധ്യക്ഷപദവി ഒഴിയുന്നതായി പ്രഖ്യാപിക്കും. തുടർന്ന് എഐസിസിയുടെ സന്പൂർണ സമ്മേളനത്തിൽ രാഹുലിന്റെ തെരഞ്ഞെടുപ്പു നടത്തും.
രാഹുൽ തന്നെയാകും ഭാവിയിൽ പാർട്ടിയെ നയിക്കുകയെന്നു കോൺഗ്രസ് പ്രവർത്തകസമിതിയിലെ മുതിർന്ന അംഗം ദീപികയോടു പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കോണ്ഗ്രസിനെ നയിക്കാൻ രാഹുലിനു പകരം മറ്റാരെയും ആലോചിക്കാനാകില്ല. സോണിയ ഗാന്ധി പദവിയൊഴിഞ്ഞാൽ രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്നതു പാർട്ടിയിലെ പൊതുവായ അഭിപ്രായമാണ്. മറ്റു പേരുകളൊന്നും ആലോചനയിലില്ല. പക്ഷേ പുതിയ കോണ്ഗ്രസ് അധ്യക്ഷന്റെ കാര്യത്തിൽ പാർട്ടിയുടെ ഒരു തലത്തിലും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് നേതാവ് വ്യക്തമാക്കി. രാജസ്ഥാനിലെ ഉദയ്പുരിൽ ഈ മാസം മൂന്നാം വാരത്തോടെ എഐസിസി സമ്മേളനം നടത്താനായിരുന്നു നേരത്തെയുള്ള ആലോചന.
എന്നാൽ, പാർലമെന്റ് സമ്മേളനവും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും കഴിഞ്ഞ് അടുത്ത മാസം പകുതിക്കു ശേഷം എഐസിസി വിളിച്ചുകൂട്ടാനാണു പുതിയ തീരുമാനം. ഈ മാസം അവസാനത്തോടെ തീയതിയും സ്ഥലവും നിശ്ചയിച്ചേക്കും. ജനുവരി 15നു ശേഷം എത്രയും വേഗം എഐസിസി ചേരാനാണു ഒരുക്കങ്ങൾ നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ സൗകര്യം പരിഗണിച്ചു ഡൽഹിയിൽതന്നെ എഐസിസി സമ്മേളനം നടത്തുന്ന കാര്യം സജീവ പരിഗണനയിലുണ്ട്.
എന്നാൽ, പാർട്ടിക്കു ഭരണമുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും എഐസിസി സമ്മേളനം നടത്തണമെന്ന നിർദേശവുമുണ്ട്. എഐസിസി അധ്യക്ഷനായി ഡൽഹിയിൽ നടന്ന സമ്മേളനത്തിലാണു രാഹുൽ ചുമതലയേറ്റത്.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണു രാഹുൽ പദവി ഒഴിഞ്ഞത്.
ജോർജ് കള്ളിവയലിൽ
രാഹുൽ തന്നെയാകും ഭാവിയിൽ പാർട്ടിയെ നയിക്കുകയെന്നു കോൺഗ്രസ് പ്രവർത്തകസമിതിയിലെ മുതിർന്ന അംഗം ദീപികയോടു പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കോണ്ഗ്രസിനെ നയിക്കാൻ രാഹുലിനു പകരം മറ്റാരെയും ആലോചിക്കാനാകില്ല. സോണിയ ഗാന്ധി പദവിയൊഴിഞ്ഞാൽ രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്നതു പാർട്ടിയിലെ പൊതുവായ അഭിപ്രായമാണ്. മറ്റു പേരുകളൊന്നും ആലോചനയിലില്ല. പക്ഷേ പുതിയ കോണ്ഗ്രസ് അധ്യക്ഷന്റെ കാര്യത്തിൽ പാർട്ടിയുടെ ഒരു തലത്തിലും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് നേതാവ് വ്യക്തമാക്കി. രാജസ്ഥാനിലെ ഉദയ്പുരിൽ ഈ മാസം മൂന്നാം വാരത്തോടെ എഐസിസി സമ്മേളനം നടത്താനായിരുന്നു നേരത്തെയുള്ള ആലോചന.
എന്നാൽ, പാർലമെന്റ് സമ്മേളനവും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും കഴിഞ്ഞ് അടുത്ത മാസം പകുതിക്കു ശേഷം എഐസിസി വിളിച്ചുകൂട്ടാനാണു പുതിയ തീരുമാനം. ഈ മാസം അവസാനത്തോടെ തീയതിയും സ്ഥലവും നിശ്ചയിച്ചേക്കും. ജനുവരി 15നു ശേഷം എത്രയും വേഗം എഐസിസി ചേരാനാണു ഒരുക്കങ്ങൾ നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ സൗകര്യം പരിഗണിച്ചു ഡൽഹിയിൽതന്നെ എഐസിസി സമ്മേളനം നടത്തുന്ന കാര്യം സജീവ പരിഗണനയിലുണ്ട്.
എന്നാൽ, പാർട്ടിക്കു ഭരണമുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും എഐസിസി സമ്മേളനം നടത്തണമെന്ന നിർദേശവുമുണ്ട്. എഐസിസി അധ്യക്ഷനായി ഡൽഹിയിൽ നടന്ന സമ്മേളനത്തിലാണു രാഹുൽ ചുമതലയേറ്റത്.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണു രാഹുൽ പദവി ഒഴിഞ്ഞത്.
ജോർജ് കള്ളിവയലിൽ