ന്യൂഡൽഹി: ഉള്ളി വിലക്കയറ്റവുമായി ബന്ധപ്പെട്ട് പാർലമെന്റിനുള്ളിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ നടത്തിയ പരാമർശത്തിനെതിരേ വ്യാപക പരിഹാസവും വിമർശനവും.
രാജ്യത്ത് ഉള്ളി വില വർധിക്കുന്നതു തടയാൻ കേന്ദ്രസർക്കാർ സ്വീകരിച്ച വിവിധ നടപടികൾ വിശദീകരിക്കവേയാണ് ധനമന്ത്രിയുടെ അസാധാരണ മറുപടിയുണ്ടായത്. ഉള്ളിയുടെ വില വർധന തന്നെ വ്യക്തിപരമായി ബാധിക്കില്ല. ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നുമാണ് മന്ത്രി ലോക്സഭയിൽ പറഞ്ഞത്.
ഉള്ളി കഴിക്കാറില്ല എന്നു പറഞ്ഞതിലൂടെ നിർമല സീതാരാമൻ ഉദ്ദേശിച്ചതെന്താണ്. മന്ത്രി പിന്നെ വെണ്ണപ്പഴമാണോ (അവക്കാഡോ) കഴിക്കുന്നതെന്നാണു ചിദംബരം ചോദിച്ചത്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പാർലമെന്റിനു മുന്നിൽ കോണ്ഗ്രസ് പ്രതിഷേധിച്ചിരുന്നു. ബാസ്കറ്റുകളിൽ ഉള്ളിയുമായാണ് എംപിമാർ പ്രതിഷേധിക്കാനെത്തിയത്. ജയിൽ മോചിതനായ പി. ചിദംബരവും ഇന്നലെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.
നിർമല സീതാരാമനെതിരേ വിമർശനം കടുക്കുന്നതിനിടെ സമാന വാദവുമായി കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേയും രംഗത്തെത്തി. ശുദ്ധ വെജിറ്റേറിയനായ താൻ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെ ഉള്ളിവിലയെക്കുറിച്ച് അറിയുമെന്നുമാണ് അശ്വനി ചൗബേ ചോദിച്ചത്.
രാജ്യത്ത് ഉള്ളി വില വർധിക്കുന്നതു തടയാൻ കേന്ദ്രസർക്കാർ സ്വീകരിച്ച വിവിധ നടപടികൾ വിശദീകരിക്കവേയാണ് ധനമന്ത്രിയുടെ അസാധാരണ മറുപടിയുണ്ടായത്. ഉള്ളിയുടെ വില വർധന തന്നെ വ്യക്തിപരമായി ബാധിക്കില്ല. ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നുമാണ് മന്ത്രി ലോക്സഭയിൽ പറഞ്ഞത്.
ഉള്ളി കഴിക്കാറില്ല എന്നു പറഞ്ഞതിലൂടെ നിർമല സീതാരാമൻ ഉദ്ദേശിച്ചതെന്താണ്. മന്ത്രി പിന്നെ വെണ്ണപ്പഴമാണോ (അവക്കാഡോ) കഴിക്കുന്നതെന്നാണു ചിദംബരം ചോദിച്ചത്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പാർലമെന്റിനു മുന്നിൽ കോണ്ഗ്രസ് പ്രതിഷേധിച്ചിരുന്നു. ബാസ്കറ്റുകളിൽ ഉള്ളിയുമായാണ് എംപിമാർ പ്രതിഷേധിക്കാനെത്തിയത്. ജയിൽ മോചിതനായ പി. ചിദംബരവും ഇന്നലെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.
നിർമല സീതാരാമനെതിരേ വിമർശനം കടുക്കുന്നതിനിടെ സമാന വാദവുമായി കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേയും രംഗത്തെത്തി. ശുദ്ധ വെജിറ്റേറിയനായ താൻ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെ ഉള്ളിവിലയെക്കുറിച്ച് അറിയുമെന്നുമാണ് അശ്വനി ചൗബേ ചോദിച്ചത്.