ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബറിൽ പുറപ്പെടുവിച്ച ഉത്തരവ് അവസാന വാക്കല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ പ്രവേശിക്കുന്നതിനെ തടഞ്ഞതിനെതിരേ ബിന്ദു അമ്മിണി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ചതിനിടെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ സ്ത്രീകൾക്കും സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് നിലനിൽക്കുന്നതിനാൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം നൽകണമെന്നായിരുന്നു ഹർജിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വിഷയം ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ശബരിമലയിൽ പോകാൻ ശ്രമിച്ചെങ്കിലും ചിലർ ആക്രമിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. 2018ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം നൽകാൻ ഉത്തരവിടണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇതിന്, 2018ലെ ഉത്തരവിനെതിരേയുള്ള ഹർജികൾ വിശാല ബെഞ്ച് പരിശോധിക്കണമെന്ന ഉത്തരവ് നിലവിലുണ്ടെന്നും മുൻ ഉത്തരവ് അന്തിമ വാക്കല്ലെന്നും ചീഫ് ജസ്റ്റീസ് മറുപടി നൽകി.
എന്നാൽ, 2018ലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്ന് ഇന്ദിര ജയ്സിംഗ് ചൂണ്ടിക്കാട്ടി. അതിനാൽ മുൻ ഉത്തരവ് നിലനിൽക്കുന്നതാണ്. സുരക്ഷ തേടി എത്തിയ ബിന്ദു അമ്മിണിക്കു നേരേ പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽവച്ചാണ് ആക്രമണമുണ്ടായത്. അതിനാൽ ഹർജി അടിയന്തരമായി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ക്രിസ്മസ് അവധിക്കു ശേഷം കേൾക്കാമെന്നു ചീഫ് ജസ്റ്റീസ് അറിയിച്ചെങ്കിലും ശബരിമല സീസണ് കഴിയുമെന്ന് ഹർജിക്കാരി ബോധിപ്പിച്ചു.
ഇതേ ആവശ്യത്തിലുള്ള മറ്റൊരു ഹർജി അടുത്തയാഴ്ച കേൾക്കാമെന്ന് അറിയിച്ചിരുന്നതാണെന്നും ഇന്ദിര ജയ്സിംഗ് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് രണ്ട് ഹർജികളും ഒന്നിച്ചു പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
എല്ലാ സ്ത്രീകൾക്കും സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് നിലനിൽക്കുന്നതിനാൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം നൽകണമെന്നായിരുന്നു ഹർജിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വിഷയം ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ശബരിമലയിൽ പോകാൻ ശ്രമിച്ചെങ്കിലും ചിലർ ആക്രമിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. 2018ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം നൽകാൻ ഉത്തരവിടണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇതിന്, 2018ലെ ഉത്തരവിനെതിരേയുള്ള ഹർജികൾ വിശാല ബെഞ്ച് പരിശോധിക്കണമെന്ന ഉത്തരവ് നിലവിലുണ്ടെന്നും മുൻ ഉത്തരവ് അന്തിമ വാക്കല്ലെന്നും ചീഫ് ജസ്റ്റീസ് മറുപടി നൽകി.
എന്നാൽ, 2018ലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്ന് ഇന്ദിര ജയ്സിംഗ് ചൂണ്ടിക്കാട്ടി. അതിനാൽ മുൻ ഉത്തരവ് നിലനിൽക്കുന്നതാണ്. സുരക്ഷ തേടി എത്തിയ ബിന്ദു അമ്മിണിക്കു നേരേ പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽവച്ചാണ് ആക്രമണമുണ്ടായത്. അതിനാൽ ഹർജി അടിയന്തരമായി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ക്രിസ്മസ് അവധിക്കു ശേഷം കേൾക്കാമെന്നു ചീഫ് ജസ്റ്റീസ് അറിയിച്ചെങ്കിലും ശബരിമല സീസണ് കഴിയുമെന്ന് ഹർജിക്കാരി ബോധിപ്പിച്ചു.
ഇതേ ആവശ്യത്തിലുള്ള മറ്റൊരു ഹർജി അടുത്തയാഴ്ച കേൾക്കാമെന്ന് അറിയിച്ചിരുന്നതാണെന്നും ഇന്ദിര ജയ്സിംഗ് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് രണ്ട് ഹർജികളും ഒന്നിച്ചു പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.