ന്യൂഡൽഹി: വെറും പലകപ്പുറത്ത് തലയിണ ഇല്ലാതെ കിടന്നാൽ നട്ടെല്ലും തലയും കഴുത്തും കൂടുതൽ കരുത്താർജിക്കും..! ജയിൽ മോചിതനായ ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിൽ ജയിൽവാസത്തെക്കുറിച്ച് മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഐഎൻഎക്സ് മാക്സ് കേസിൽ ജാമ്യത്തിൽ ഇറങ്ങി ഇന്നലെ പാർലമെന്ററിലെത്തിയതിനു പിന്നാലെ ആദ്യമായി നടത്തിയ പത്രസമ്മേളനത്തിൽ ചിദംബരം തന്റെ വിമർശനശരങ്ങൾ മോദിക്കും സർക്കാരിനുമെതിരേ തൊടുത്തു.
രാജ്യത്തെ സാന്പത്തിക അവസ്ഥയെക്കുറിച്ച് മോദിക്കോ സർക്കാരിനോ ഒരു തുന്പുമില്ല. ആഭ്യന്തര ഉത്പാദന വളർച്ച ഈ വർഷം അഞ്ചു ശതമാനത്തിൽ എത്തിയാൽ ഇന്ത്യക്ക് ഭാഗ്യമുണ്ടാകും എന്നു കരുതാം. സർക്കാരിന് സാന്പത്തികാവസ്ഥയെക്കുറിച്ച് ഒരു തുന്പും പിടികിട്ടിയിട്ടില്ല. കഴിഞ്ഞ ആറ് പാദവർഷങ്ങളിലായി ജിഡിപി നിരക്ക് 8, 7, 6. 6, 5.8, 5, 4.5 എന്ന നിലയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
സാന്പത്തിക വർഷം ഏഴു മാസം പിന്നിട്ടിട്ടും സാന്പത്തിക പ്രതിസന്ധി സ്വാഭാവിക പ്രതിഭാസമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സർക്കാരിന് തെറ്റു പറ്റി. സാന്പത്തിക അവസ്ഥയെക്കുറിച്ച് ഒരു വിവരവുമില്ലാത്ത സർക്കാരിന് തെറ്റു പറ്റിയിരിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
സാന്പത്തിക രംഗത്തെ മാന്ദ്യത്തിൽ നിന്ന് ഇനിയും കരകയറ്റാവുന്നതേയുള്ളൂ. എന്നാൽ, മോദി സർക്കാരിന് അതിനുള്ള കഴിവില്ല. കോണ്‍ഗ്രസും മറ്റു ചില പാർട്ടികളും സാന്പത്തിക രംഗത്തെ മാന്ദ്യത്തിൽ നിന്നു പിടിച്ചുയർത്തുന്നതിന് കഴിവുറ്റവരായിരുന്നു. എന്നാൽ, അതിനായി ഇനിയും കാത്തിരിക്കേണ്ട ി വരും. സാന്പത്തിക വിഷയങ്ങളിൽ എല്ലാം തന്നെ സർക്കാർ യാഥാർഥ്യം നിരസിക്കുന്ന പ്രവണതയാണു കാണുന്നതെന്നും ചിദംബരം പറഞ്ഞു. സർക്കാരിനെ വിമർശിച്ച രാഹുൽ ബജാജിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവർക്കും ഭയമുണ്ടെന്നും മാധ്യമങ്ങൾക്കുപോലും ഭയമുണ്ടെ ന്നും ചിദംബരം അഭിപ്രായപ്പെ ട്ടു.
രാജ്യത്തെ സാന്പത്തിക അവസ്ഥയെക്കുറിച്ച് മോദിക്കോ സർക്കാരിനോ ഒരു തുന്പുമില്ല. ആഭ്യന്തര ഉത്പാദന വളർച്ച ഈ വർഷം അഞ്ചു ശതമാനത്തിൽ എത്തിയാൽ ഇന്ത്യക്ക് ഭാഗ്യമുണ്ടാകും എന്നു കരുതാം. സർക്കാരിന് സാന്പത്തികാവസ്ഥയെക്കുറിച്ച് ഒരു തുന്പും പിടികിട്ടിയിട്ടില്ല. കഴിഞ്ഞ ആറ് പാദവർഷങ്ങളിലായി ജിഡിപി നിരക്ക് 8, 7, 6. 6, 5.8, 5, 4.5 എന്ന നിലയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
സാന്പത്തിക വർഷം ഏഴു മാസം പിന്നിട്ടിട്ടും സാന്പത്തിക പ്രതിസന്ധി സ്വാഭാവിക പ്രതിഭാസമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സർക്കാരിന് തെറ്റു പറ്റി. സാന്പത്തിക അവസ്ഥയെക്കുറിച്ച് ഒരു വിവരവുമില്ലാത്ത സർക്കാരിന് തെറ്റു പറ്റിയിരിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
സാന്പത്തിക രംഗത്തെ മാന്ദ്യത്തിൽ നിന്ന് ഇനിയും കരകയറ്റാവുന്നതേയുള്ളൂ. എന്നാൽ, മോദി സർക്കാരിന് അതിനുള്ള കഴിവില്ല. കോണ്‍ഗ്രസും മറ്റു ചില പാർട്ടികളും സാന്പത്തിക രംഗത്തെ മാന്ദ്യത്തിൽ നിന്നു പിടിച്ചുയർത്തുന്നതിന് കഴിവുറ്റവരായിരുന്നു. എന്നാൽ, അതിനായി ഇനിയും കാത്തിരിക്കേണ്ട ി വരും. സാന്പത്തിക വിഷയങ്ങളിൽ എല്ലാം തന്നെ സർക്കാർ യാഥാർഥ്യം നിരസിക്കുന്ന പ്രവണതയാണു കാണുന്നതെന്നും ചിദംബരം പറഞ്ഞു. സർക്കാരിനെ വിമർശിച്ച രാഹുൽ ബജാജിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവർക്കും ഭയമുണ്ടെന്നും മാധ്യമങ്ങൾക്കുപോലും ഭയമുണ്ടെ ന്നും ചിദംബരം അഭിപ്രായപ്പെ ട്ടു.