നൗദിബു: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മൗരിറ്റാനിയുടെ തീരക്കടലിൽ ഇന്നലെ അഭയാർഥിബോട്ടു മുങ്ങി കുറഞ്ഞത് 58 പേർ മരിച്ചു. ഗാംബിയയിൽനിന്നു പുറപ്പെട്ട ബോട്ടിൽ യൂറോപ്പിലേക്കുള്ള അഭയാർഥികളായിരുന്നു.
ഇന്ധനം തീരാറായതിനെത്തുടർന്നു മൗരിറ്റാനിയയിൽ ബോട്ട് അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണു ദുരന്തം. മുങ്ങിയ ബോട്ടിലെ 83 പേർ നീന്തി രക്ഷപ്പെട്ടു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ്റന്പതോളം അഭയാർഥികളാണു ബോട്ടിലുണ്ടായിരുന്നതെന്ന് യുഎന്നിന്റെ കുടിയേറ്റ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
ഈ വർഷം ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. പരിക്കേറ്റവരെ മൗരിറ്റാനിയയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ധനം തീരാറായതിനെത്തുടർന്നു മൗരിറ്റാനിയയിൽ ബോട്ട് അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണു ദുരന്തം. മുങ്ങിയ ബോട്ടിലെ 83 പേർ നീന്തി രക്ഷപ്പെട്ടു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ്റന്പതോളം അഭയാർഥികളാണു ബോട്ടിലുണ്ടായിരുന്നതെന്ന് യുഎന്നിന്റെ കുടിയേറ്റ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
ഈ വർഷം ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. പരിക്കേറ്റവരെ മൗരിറ്റാനിയയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.