ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ ഉപദേശം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു ചെവിക്കൊണ്ടിരുന്നെങ്കിൽ 1984ലെ സിക്ക് വിരുദ്ധ കലാപമുണ്ടാകുമായിരുന്നില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.
ഗുജ്റാളിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ.പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ കലാപത്തിൽ മൂവായിരത്തോളം സിക്കുകാരാണു കൊല്ലപ്പെട്ടത്.
കലാപമുണ്ടായയുടൻ ഗുജ്റാൾ, ആഭ്യന്തരമന്ത്രിയായ നരസിംഹറാവുവിനെ സന്ദർശിച്ചിരുന്നു. സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാണെന്ന് ഗുജ്റാൾ റാവുവിനെ അറിയിച്ചു. എത്രയും പെട്ടെന്ന് സൈന്യത്തെ രംഗത്തിറക്കണമെന്ന് ഗുജ്റാൾ ഉപദേശിച്ചു. ഇതു റാവു ചെവിക്കൊണ്ടിരുന്നെങ്കിൽ 1984ലെ കലാപം ഒഴിവാക്കാനാകുമായിരുന്നു-മൻമോഹൻ സിംഗ് പറഞ്ഞു. മൻമോഹൻ സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. അതേസമയം, മൻമോഹനെതിരേ ബിജെപി വിമർശനമുന്നയിച്ചു.
ഗുജ്റാളിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ.പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ കലാപത്തിൽ മൂവായിരത്തോളം സിക്കുകാരാണു കൊല്ലപ്പെട്ടത്.
കലാപമുണ്ടായയുടൻ ഗുജ്റാൾ, ആഭ്യന്തരമന്ത്രിയായ നരസിംഹറാവുവിനെ സന്ദർശിച്ചിരുന്നു. സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാണെന്ന് ഗുജ്റാൾ റാവുവിനെ അറിയിച്ചു. എത്രയും പെട്ടെന്ന് സൈന്യത്തെ രംഗത്തിറക്കണമെന്ന് ഗുജ്റാൾ ഉപദേശിച്ചു. ഇതു റാവു ചെവിക്കൊണ്ടിരുന്നെങ്കിൽ 1984ലെ കലാപം ഒഴിവാക്കാനാകുമായിരുന്നു-മൻമോഹൻ സിംഗ് പറഞ്ഞു. മൻമോഹൻ സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. അതേസമയം, മൻമോഹനെതിരേ ബിജെപി വിമർശനമുന്നയിച്ചു.