ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ പണമിടപാട് കേസിൽ മുൻ മന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ജാമ്യം. രണ്ടു ലക്ഷം രൂപ ജാമ്യത്തുകയും അതേ തുകയുടെ ആൾജാമ്യവും നൽകണം. ചിദംബരത്തിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയതുപോലെ തന്നെയിരിക്കും. അനുമതിയില്ലാതെ രാജ്യം വിടാനും കഴിയില്ല.
ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. പത്രസമ്മേളനം നടത്തുകയോ പൊതുവേദികളിൽ കേസുമായി ബന്ധപ്പെട്ടു പ്രസ്താവന നടത്തുകയോ ചെയ്യരുത്. കേസിലെ ഒരു സാക്ഷികളെയും സ്വാധീനിക്കാനും ശ്രമിക്കരുത്.
106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ചിദംബരം ഇന്നലെ തീഹാർ ജയിലിന് പുറത്തിറങ്ങിയത്. ചിദംബരത്തിനു ജാമ്യം ലഭിച്ച വാർത്ത വന്നതിനു പിന്നാലെതന്നെ മകനും കോണ്ഗ്രസ് എംപിയുമായ കാർത്തി ചിദംബരം, അച്ഛൻ ഇന്ന് പാർലമെന്റിലെത്തുമെന്നു പ്രഖ്യാപിച്ചു. 11ന് തന്നെ രാജ്യസഭയിൽ എത്തുന്ന അദ്ദേഹം രാജ്യത്തെ സാന്പത്തിക മാന്ദ്യത്തെക്കുറിച്ച് വിഷയം ഉന്നയിക്കുമെന്നും കാർത്തി പറഞ്ഞു.
ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. പത്രസമ്മേളനം നടത്തുകയോ പൊതുവേദികളിൽ കേസുമായി ബന്ധപ്പെട്ടു പ്രസ്താവന നടത്തുകയോ ചെയ്യരുത്. കേസിലെ ഒരു സാക്ഷികളെയും സ്വാധീനിക്കാനും ശ്രമിക്കരുത്.
106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ചിദംബരം ഇന്നലെ തീഹാർ ജയിലിന് പുറത്തിറങ്ങിയത്. ചിദംബരത്തിനു ജാമ്യം ലഭിച്ച വാർത്ത വന്നതിനു പിന്നാലെതന്നെ മകനും കോണ്ഗ്രസ് എംപിയുമായ കാർത്തി ചിദംബരം, അച്ഛൻ ഇന്ന് പാർലമെന്റിലെത്തുമെന്നു പ്രഖ്യാപിച്ചു. 11ന് തന്നെ രാജ്യസഭയിൽ എത്തുന്ന അദ്ദേഹം രാജ്യത്തെ സാന്പത്തിക മാന്ദ്യത്തെക്കുറിച്ച് വിഷയം ഉന്നയിക്കുമെന്നും കാർത്തി പറഞ്ഞു.