ശ്രീനഗർ/തിരുവനന്തപുരം: കാഷ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം രണ്ടിടത്ത് മഞ്ഞുമല ഇടിഞ്ഞു വീണ് മലയാളി അടക്കം നാലു ജവാന്മാർ മരിച്ചു.
കുപ്വാര ജില്ലയിലെ താംഗ്ധർ മേഖലയിൽ മൂന്നു പേരും ബന്ദിപോറ ജില്ലയിലെ ഗുരേസ് സെക്ടറിൽ ഒരാളുമാണു മരിച്ചത്. രണ്ടിടത്തും ഓരോ ജവാന്മാരെ രക്ഷപ്പെടുത്തി.
പൂവച്ചൽ കുഴയ്ക്കാട് കല്ലണമുഖത്ത് വീട്ടിൽ സുദർശന കുമാർ -സതികുമാരി ദമ്പതികളുടെ മകൻ അഖിൽ (സന്ദീപ് -29) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കരസേനയിൽ നഴ്സിംഗ് അസിസ്റ്റന്റാണ് അഖിൽ.
പത്തു വർഷം മുമ്പാണ് അഖിൽ ആർമിയിൽ ചേർന്നത്. ഓണത്തിന് നാട്ടിലെത്തിയ അഖിൽ രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
ഭാര്യ: ഗീതു. മകൻ: ദേവരഥ് ( ഒരു വയസ്). മൃതദേഹം ഇന്ന് രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ രാവിലെ 7.30 ന് പാങ്ങോടുനിന്നു തിരിച്ച് കുഴയ്ക്കാട് ഗവ. സ്കൂളിൽ പൊതുദർശനത്തിന് ശേഷം 12 മണിയോടെ വീട്ട് വളപ്പിൽ സംസ്കരിക്കും.
കുപ്വാര ജില്ലയിലെ താംഗ്ധർ മേഖലയിൽ മൂന്നു പേരും ബന്ദിപോറ ജില്ലയിലെ ഗുരേസ് സെക്ടറിൽ ഒരാളുമാണു മരിച്ചത്. രണ്ടിടത്തും ഓരോ ജവാന്മാരെ രക്ഷപ്പെടുത്തി.
പൂവച്ചൽ കുഴയ്ക്കാട് കല്ലണമുഖത്ത് വീട്ടിൽ സുദർശന കുമാർ -സതികുമാരി ദമ്പതികളുടെ മകൻ അഖിൽ (സന്ദീപ് -29) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കരസേനയിൽ നഴ്സിംഗ് അസിസ്റ്റന്റാണ് അഖിൽ.
പത്തു വർഷം മുമ്പാണ് അഖിൽ ആർമിയിൽ ചേർന്നത്. ഓണത്തിന് നാട്ടിലെത്തിയ അഖിൽ രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
ഭാര്യ: ഗീതു. മകൻ: ദേവരഥ് ( ഒരു വയസ്). മൃതദേഹം ഇന്ന് രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ രാവിലെ 7.30 ന് പാങ്ങോടുനിന്നു തിരിച്ച് കുഴയ്ക്കാട് ഗവ. സ്കൂളിൽ പൊതുദർശനത്തിന് ശേഷം 12 മണിയോടെ വീട്ട് വളപ്പിൽ സംസ്കരിക്കും.