ന്യൂഡൽഹി: ചിദംബരത്തെ ഇത്രയും ദീർഘകാലം തടവിലിട്ടത് പ്രതികാര നടപടിയാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ചിദംബരത്തിന്റെ 106 ദിവസത്തെ കാരാഗൃഹവാസം പ്രതികാരേച്ഛയോടെയുള്ള പകവീട്ടലാണ്. ചിദംബരത്തിന് തന്റെ നിരപരാധിത്തം തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
വൈകി നീതി ലഭിക്കുന്നതും നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നാണ് ചിദംബരത്തിന്റെ ജാമ്യ വാർത്തയോട് കോണ്ഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചത്. സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ ചിദംബരത്തിനു നേർക്കുണ്ടായത് പ്രതികാര നടപടിയാണെന്നു മറ്റു കോണ്ഗ്രസ് നേതാക്കളും ആരോപിച്ചു.
എന്നാൽ, ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ ആർക്കെതിരേയും പ്രതികാരം ചെയ്യില്ലെന്നും ചിദംബരത്തിനെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ആണെന്നും കോടതി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വൈകി നീതി ലഭിക്കുന്നതും നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നാണ് ചിദംബരത്തിന്റെ ജാമ്യ വാർത്തയോട് കോണ്ഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചത്. സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ ചിദംബരത്തിനു നേർക്കുണ്ടായത് പ്രതികാര നടപടിയാണെന്നു മറ്റു കോണ്ഗ്രസ് നേതാക്കളും ആരോപിച്ചു.
എന്നാൽ, ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ ആർക്കെതിരേയും പ്രതികാരം ചെയ്യില്ലെന്നും ചിദംബരത്തിനെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ആണെന്നും കോടതി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.