ന്യൂഡൽഹി: ജിഎസ്ടിയുടെ നഷ്ടപരിഹാരത്തുക മാസങ്ങളായി നല്‍കാത്തതിനെതിരേ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും പ്രതിനിധികളും കേന്ദ്ര ധനമന്ത്രിയെ കണ്ടു നിവേദനം നടത്തി. വേഗം നല്കുമെന്നല്ലാതെ എന്നേക്കു നല്കുമെന്നു മന്ത്രി നിർമല സീതാരാമൻ പറഞ്ഞില്ല. ഒക്ടോബർ 10-നു കിട്ടേണ്ടിയിരുന്ന തുക ഇതുവരെ കിട്ടാത്തതിനാൽ കേരളമടക്കം പല സംസ്ഥാനങ്ങളും വലിയ ഞെരുക്കത്തിലാണ്.
നികുതി പിരിവിൽ കുറവ് വരുന്നതു പരിഹരിക്കാനുള്ള നഷ്ടപരിഹാരം രണ്ടു മാസം കൂടുന്പോഴാണു നല്‍കേണ്ടത്. ജിഎസ്ടിക്കൊപ്പം ജിഎസ്ടിയിലെ സെസ് പിരിവും കുറഞ്ഞു. സെസിൽനിന്നാണു നഷ്ടപരിഹാരത്തുക നല്‍കിയിരുന്നതെന്നാണു കേന്ദ്രം പറയുന്നത്. വാഹനവില്പന കുറഞ്ഞതാണു സെസ് പിരിവ് കുറയാൻ കാരണം.
നികുതി പിരിവിൽ കുറവ് വരുന്നതു പരിഹരിക്കാനുള്ള നഷ്ടപരിഹാരം രണ്ടു മാസം കൂടുന്പോഴാണു നല്‍കേണ്ടത്. ജിഎസ്ടിക്കൊപ്പം ജിഎസ്ടിയിലെ സെസ് പിരിവും കുറഞ്ഞു. സെസിൽനിന്നാണു നഷ്ടപരിഹാരത്തുക നല്‍കിയിരുന്നതെന്നാണു കേന്ദ്രം പറയുന്നത്. വാഹനവില്പന കുറഞ്ഞതാണു സെസ് പിരിവ് കുറയാൻ കാരണം.