വാഷിംഗ്ടൺ ഡിസി: സിഎൻഎൻ ടിവിയിലെ രാഷ്ട്രീയ വിശകലന വിദഗ്ധനും ഇന്ത്യൻ വംശജനുമായ പീറ്റർ മാത്യൂസ് കലിഫോർണിയയിൽനിന്നു യുഎസ് ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കും.
സ്വാർഥതാത്പര്യം മുൻനിർത്തി ദീർഘവീക്ഷണമില്ലാതെ ജനജീവിതത്തെയും പരിസ്ഥിതിയെയും തകർക്കുന്ന വിനാശകരമായ പദ്ധതികളാണു ട്രംപ് ഭരണകൂടം നടപ്പാക്കുന്നതെന്നും ഇതിൽനിന്നു പിന്മാറേണ്ട സമയമായെന്നും സൈപ്രസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് പ്രഫസർകൂടിയായ പീറ്റർ മാത്യൂസ് പറഞ്ഞു.
സ്കൈന്യൂസ്, ബിബിസി റേഡിയോ എന്നിവയിലും പരിപാടികൾ അവതരിപ്പിക്കാറുള്ള പീറ്റർ മാത്യൂസിന്റെ കുടുംബം പത്താംവയസിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. പിതാവ് മലയാളിയും മാതാവ് തമിഴ്നാട് സ്വദേശിയുമാണ്.
സ്വാർഥതാത്പര്യം മുൻനിർത്തി ദീർഘവീക്ഷണമില്ലാതെ ജനജീവിതത്തെയും പരിസ്ഥിതിയെയും തകർക്കുന്ന വിനാശകരമായ പദ്ധതികളാണു ട്രംപ് ഭരണകൂടം നടപ്പാക്കുന്നതെന്നും ഇതിൽനിന്നു പിന്മാറേണ്ട സമയമായെന്നും സൈപ്രസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് പ്രഫസർകൂടിയായ പീറ്റർ മാത്യൂസ് പറഞ്ഞു.
സ്കൈന്യൂസ്, ബിബിസി റേഡിയോ എന്നിവയിലും പരിപാടികൾ അവതരിപ്പിക്കാറുള്ള പീറ്റർ മാത്യൂസിന്റെ കുടുംബം പത്താംവയസിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. പിതാവ് മലയാളിയും മാതാവ് തമിഴ്നാട് സ്വദേശിയുമാണ്.