വാഷിംഗ്ടൺ ഡിസി: ട്രംപ് അധികാരദുർവിനിയോഗം നടത്തിയെന്ന് അദ്ദേഹത്തിനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം നടത്തിയ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭയുടെ ഇന്റലിജൻസ് കമ്മിറ്റി പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറഞ്ഞു. മുൻ യുഎസ് വൈസ് പ്രസിഡന്റും തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാവാൻ സാധ്യതയുള്ളയാളുമായ ജോ ബൈഡനെതിരേ അന്വേഷണത്തിന് യുക്രെയിന്റെ മേൽ സമ്മർദം ചെലുത്തിയെന്നാണ് ട്രംപിനെതിരേയുള്ള ആരോപണം. ബൈഡനെ താറടിക്കാനും 2020ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ട് വിദേശ ഇടപെടൽ ക്ഷണിച്ചുവരുത്തിയത് അധികാരദുർവിനിയോഗമാണെന്ന് 300 പേജുവരുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിലെ നിഗമനങ്ങൾ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം തള്ളിക്കളഞ്ഞു. പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുണ്ടായെന്നു തെളിയിക്കുന്നതിൽ ഏകപക്ഷീയമായി നടത്തിയ അന്വേഷണ പ്രഹസനത്തിനു സാധിച്ചില്ലെന്ന് സ്റ്റെഫാനി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിലെ നിഗമനങ്ങൾ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം തള്ളിക്കളഞ്ഞു. പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുണ്ടായെന്നു തെളിയിക്കുന്നതിൽ ഏകപക്ഷീയമായി നടത്തിയ അന്വേഷണ പ്രഹസനത്തിനു സാധിച്ചില്ലെന്ന് സ്റ്റെഫാനി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.