ബെർലിൻ: ചെച്ചൻ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റഷ്യൻ എംബസിയിലെ രണ്ടു ജീവനക്കാരെ ജർമനിയിൽനിന്നു പുറത്താക്കി. റഷ്യൻ സർക്കാരിനു വേണ്ടിയാണു കൊലപാതകം നടത്തിയെന്നതിനു മതിയായ തെളിവുണ്ടെന്ന് ജർമൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സെലിംഖാൻ ഖാൻകോഷ്വിലി(40) എന്ന ചെച്ചൻ പോരാളി ഓഗസ്റ്റിൽ ഒരു പാർക്കിൽവച്ച് വെടിയേറ്റു മരിക്കുകയായിരുന്നു.
ജോർജിയൻ പൗരനായ ഇദ്ദേഹം രണ്ടാം ചെച്ചൻ യുദ്ധത്തിൽ റഷ്യൻ സേനയ്ക്കെതിരേ പോരാടിയിട്ടുണ്ട്. ചെച്ചൻ പ്രസിഡന്റ് അസ്ലാൻ മഷ്കാദോവിന്റെ അടുത്തയാളായിരുന്നെന്നും പറയപ്പെടുന്നു. വധശ്രമത്തെത്തുടർന്ന് 2015 ൽ ജർമനിയിൽ അഭയം തേടുകയായിരുന്നു.
ജോർജിയൻ പൗരനായ ഇദ്ദേഹം രണ്ടാം ചെച്ചൻ യുദ്ധത്തിൽ റഷ്യൻ സേനയ്ക്കെതിരേ പോരാടിയിട്ടുണ്ട്. ചെച്ചൻ പ്രസിഡന്റ് അസ്ലാൻ മഷ്കാദോവിന്റെ അടുത്തയാളായിരുന്നെന്നും പറയപ്പെടുന്നു. വധശ്രമത്തെത്തുടർന്ന് 2015 ൽ ജർമനിയിൽ അഭയം തേടുകയായിരുന്നു.