ന്യൂഡൽഹി: തദ്ദേശീയരായ റബർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും റബർ കർഷകർക്ക് അർഹമായ വില ലഭിക്കുന്നതിനുമായി കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ആവശ്യപ്പെട്ടു. ഒട്ടനവധി ബാഹ്യ ഘടകങ്ങളാണ് സ്വാഭാവിക റബറിന്റെ വില നിർണയിക്കുന്നത്.
ഉപഭോക്തൃ രാജ്യങ്ങളുടെ സാന്പത്തിക വളർച്ച, കാലാവസ്ഥാ വ്യതിയാനങ്ങൾ, കൃത്രിമ റബറിന്റെയും പെട്രോളിന്റെയും ആപേക്ഷിക വില, എന്നിങ്ങനെ അനവധി ഘടകങ്ങൾ സ്വാധീനം ചെലുത്തിയാണ് സ്വാഭാവിക റബറിന്റെ വില നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, താരിഫ് നിശ്ചയിക്കുന്നതിലൂടെ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ കാലങ്ങളിൽ അന്താരാഷ്ട്ര വിപണിയേക്കാൾ ഉയർന്നതാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ കൊടിക്കുന്നിൽ സുരേഷിനെ രേഖാമൂലം അറിയിച്ചു.
തദ്ദേശീയ റബറിന്റെ വില ഉയർന്നു നിൽക്കുവാനായി കേന്ദ്ര സർക്കാർ ഡ്രൈ റബറിന്റെ ഇറക്കുമതി തീരുവ ഇരുപത് ശതമാനം അല്ലെങ്കിൽ 30 രൂപ പ്രതി കിലോഗ്രാം എന്നതിൽ നിന്ന് 25 ശതമാനം അല്ലെങ്കിൽ 30 രൂപ പ്രതി കിലോഗ്രാം ഏതാണോ കുറവ് അത് പ്രയോഗത്തിൽ വരും എന്ന നിബന്ധനയിൽ പെടുത്തും. 18 മാസത്തിൽ നിന്ന് ആറു മാസമായി ഇറക്കുമതി ചെയ്ത ഡ്രൈ റബർ അഡ്വാൻസ്ഡ് ലൈസൻസിംഗ് പദ്ധതിപ്രകാരം ഉപയോഗിക്കുന്നതിനുള്ള കാലാവധി ചുരുക്കിയിട്ടുണ്ട്. ചെന്നൈ, നാവഷേവ (ജവഹർലാൽ നെഹ്രു പോർട്ട്) എന്നീ തുറമുഖങ്ങളിൽ കൂടി ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബറിന് നിയന്ത്രണ വ്യവസ്ഥകൾ 20,01,2016 മുതൽ നടപ്പിലാക്കി.
എന്നാൽ, ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബർ വകഭേദങ്ങൾ ലോക വ്യാപാര സംഘടനയുടെ വില നിർണയ നിയന്ത്രണത്തിൽ ആയതിനാൽ തീരുവ ഇപ്പോൾ ഉള്ളതിൽ കൂടുതൽ ആയി വർധിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ ലാറ്റെക്സിന് നൽകുന്ന ഇറക്കുമതി നികുതി 70 ശതമാനം അല്ലെങ്കിൽ 49 രൂപ പ്രതി കിലോഗ്രാം ആണ്. എന്നാൽ ലാറ്റെക്സ് ഇറക്കുമതി റബറിന്റെ കേവലം 1.7 ശതമാനം മാത്രമാണെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.
ഉപഭോക്തൃ രാജ്യങ്ങളുടെ സാന്പത്തിക വളർച്ച, കാലാവസ്ഥാ വ്യതിയാനങ്ങൾ, കൃത്രിമ റബറിന്റെയും പെട്രോളിന്റെയും ആപേക്ഷിക വില, എന്നിങ്ങനെ അനവധി ഘടകങ്ങൾ സ്വാധീനം ചെലുത്തിയാണ് സ്വാഭാവിക റബറിന്റെ വില നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, താരിഫ് നിശ്ചയിക്കുന്നതിലൂടെ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ കാലങ്ങളിൽ അന്താരാഷ്ട്ര വിപണിയേക്കാൾ ഉയർന്നതാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ കൊടിക്കുന്നിൽ സുരേഷിനെ രേഖാമൂലം അറിയിച്ചു.
തദ്ദേശീയ റബറിന്റെ വില ഉയർന്നു നിൽക്കുവാനായി കേന്ദ്ര സർക്കാർ ഡ്രൈ റബറിന്റെ ഇറക്കുമതി തീരുവ ഇരുപത് ശതമാനം അല്ലെങ്കിൽ 30 രൂപ പ്രതി കിലോഗ്രാം എന്നതിൽ നിന്ന് 25 ശതമാനം അല്ലെങ്കിൽ 30 രൂപ പ്രതി കിലോഗ്രാം ഏതാണോ കുറവ് അത് പ്രയോഗത്തിൽ വരും എന്ന നിബന്ധനയിൽ പെടുത്തും. 18 മാസത്തിൽ നിന്ന് ആറു മാസമായി ഇറക്കുമതി ചെയ്ത ഡ്രൈ റബർ അഡ്വാൻസ്ഡ് ലൈസൻസിംഗ് പദ്ധതിപ്രകാരം ഉപയോഗിക്കുന്നതിനുള്ള കാലാവധി ചുരുക്കിയിട്ടുണ്ട്. ചെന്നൈ, നാവഷേവ (ജവഹർലാൽ നെഹ്രു പോർട്ട്) എന്നീ തുറമുഖങ്ങളിൽ കൂടി ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബറിന് നിയന്ത്രണ വ്യവസ്ഥകൾ 20,01,2016 മുതൽ നടപ്പിലാക്കി.
എന്നാൽ, ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബർ വകഭേദങ്ങൾ ലോക വ്യാപാര സംഘടനയുടെ വില നിർണയ നിയന്ത്രണത്തിൽ ആയതിനാൽ തീരുവ ഇപ്പോൾ ഉള്ളതിൽ കൂടുതൽ ആയി വർധിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ ലാറ്റെക്സിന് നൽകുന്ന ഇറക്കുമതി നികുതി 70 ശതമാനം അല്ലെങ്കിൽ 49 രൂപ പ്രതി കിലോഗ്രാം ആണ്. എന്നാൽ ലാറ്റെക്സ് ഇറക്കുമതി റബറിന്റെ കേവലം 1.7 ശതമാനം മാത്രമാണെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.