ന്യൂഡൽഹി: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദിലെ കന്പനിയിൽനിന്ന് 170 കോടി രൂപ സംഭാവന ലഭിച്ചെന്ന ആരോപണത്തിലാണ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൈദരാബാദിലെ മേഘാ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിംഗ് എന്ന സ്ഥാപനം കോണ്‍ഗ്രസിനു ഫണ്ടു നൽകിയെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ചില നേതാക്കളും ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാർട്ടിയും അന്വേഷണപരിധിയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 42 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വൻ കന്പനികളും ഹവാലാ ഇടപാടുകാരും തമ്മിലുള്ള ബന്ധത്തിന് റെയ്ഡിൽ തെളിവു കിട്ടിയെന്നാണ് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. 3300 കോടി രൂപയുടെ ഫണ്ടാണ് ഹവാല ഇടപാടിലൂടെ കൈമാറിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കോണ്‍ഗ്രസിനു നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൈദരാബാദിലെ മേഘാ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിംഗ് എന്ന സ്ഥാപനം കോണ്‍ഗ്രസിനു ഫണ്ടു നൽകിയെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ചില നേതാക്കളും ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാർട്ടിയും അന്വേഷണപരിധിയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 42 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വൻ കന്പനികളും ഹവാലാ ഇടപാടുകാരും തമ്മിലുള്ള ബന്ധത്തിന് റെയ്ഡിൽ തെളിവു കിട്ടിയെന്നാണ് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. 3300 കോടി രൂപയുടെ ഫണ്ടാണ് ഹവാല ഇടപാടിലൂടെ കൈമാറിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കോണ്‍ഗ്രസിനു നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.