ന്യൂഡൽഹി: ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അടുത്ത വർഷം ജൂണ്‍ ഒന്നുമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ. കുടിയേറ്റ തൊഴിലാളികൾക്ക് ഉൾപ്പെ ടെ ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി ഏറ്റവും വലിയ നേട്ടമാണെന്നു കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാൻ പറഞ്ഞു.
പദ്ധതി നടപ്പാകുന്നതോടെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ന്യായവില ഷോപ്പുകളിൽനിന്ന് ഗുണഭോക്താക്കളിൽ തങ്ങളുടെ റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തെ ഏതു റേഷൻകടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ വാങ്ങാം. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ഉപകരണവുമായി ആധാർ, ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിച്ച ശേഷം പദ്ധതി ആരംഭിക്കുമെന്നും മന്ത്രി ഇന്നലെ ലോക്സഭയിൽ വ്യക്തമാക്കി.
തൊഴിൽ തേടി അയൽ നാടുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കുടിയേറിയ തൊഴിലാളികൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന മാതൃകയ്ക്ക് അടിസ്ഥാനമാക്കുന്നതിനായി ഒരു രാജ്യം ഒരു നിലവാരം (വണ്‍ നേഷൻ, വണ്‍ സ്റ്റാൻഡേർഡ്) പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി നടപ്പാകുന്നതോടെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ന്യായവില ഷോപ്പുകളിൽനിന്ന് ഗുണഭോക്താക്കളിൽ തങ്ങളുടെ റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തെ ഏതു റേഷൻകടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ വാങ്ങാം. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ഉപകരണവുമായി ആധാർ, ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിച്ച ശേഷം പദ്ധതി ആരംഭിക്കുമെന്നും മന്ത്രി ഇന്നലെ ലോക്സഭയിൽ വ്യക്തമാക്കി.
തൊഴിൽ തേടി അയൽ നാടുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കുടിയേറിയ തൊഴിലാളികൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന മാതൃകയ്ക്ക് അടിസ്ഥാനമാക്കുന്നതിനായി ഒരു രാജ്യം ഒരു നിലവാരം (വണ്‍ നേഷൻ, വണ്‍ സ്റ്റാൻഡേർഡ്) പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.