![രാഷ്ട്രീയ പ്രതികാരത്തെക്കുറിച്ചു പറയാൻ സിപിഎമ്മിന് അവകാശമില്ല: ഷാ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773961/full.jpg)
ന്യൂഡൽഹി: രാഷ്ട്രീയ പ്രതികാരത്തെക്കുറിച്ചു പറയാൻ ഇടതുപാർട്ടികൾക്ക് അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കേരളത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 120 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം രാജ്യസഭയിൽ ആരോപിച്ചു.
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ഇന്നലെ എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്( നിയമഭേദഗതി ബിൽ പാസാക്കുന്നതിനു മുന്‍പു നടത്തിയ മറുപടി പ്രസംഗത്തിലാണു സിപിഎം, സിപിഐ എംപിമാരുടെ പ്രതിഷേധത്തിനിടെ അമിത് ഷാ സിപിഎമ്മിനെതിരേ വിമർശനം ഉയർത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇതിലേറെ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സിപിഎമ്മിലെ എളമരം കരീം, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, സിപിഐയിലെ ബിനോയ് വിശ്വം തുടങ്ങിയവർ വിളിച്ചു പറഞ്ഞു.
എന്നാൽ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടതു കോണ്‍ഗ്രസ് ഭരണകാലത്താണെന്നും ബിജെപി/ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുന്നത് ഇടതുഭരണത്തിലാണെന്നും അമിത് ഷാ തിരിച്ചടിച്ചു. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണു മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കുള്ള എസ്പിജി സുരക്ഷ റദ്ദാക്കിയതെന്നു കോണ്‍ഗ്രസുകാർക്കു പുറമേ സിപിഎം, സിപിഐ എംപിമാരും കുറ്റപ്പെടുത്തിയിരുന്നു.
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ഇന്നലെ എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്( നിയമഭേദഗതി ബിൽ പാസാക്കുന്നതിനു മുന്‍പു നടത്തിയ മറുപടി പ്രസംഗത്തിലാണു സിപിഎം, സിപിഐ എംപിമാരുടെ പ്രതിഷേധത്തിനിടെ അമിത് ഷാ സിപിഎമ്മിനെതിരേ വിമർശനം ഉയർത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇതിലേറെ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സിപിഎമ്മിലെ എളമരം കരീം, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, സിപിഐയിലെ ബിനോയ് വിശ്വം തുടങ്ങിയവർ വിളിച്ചു പറഞ്ഞു.
എന്നാൽ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടതു കോണ്‍ഗ്രസ് ഭരണകാലത്താണെന്നും ബിജെപി/ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുന്നത് ഇടതുഭരണത്തിലാണെന്നും അമിത് ഷാ തിരിച്ചടിച്ചു. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണു മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കുള്ള എസ്പിജി സുരക്ഷ റദ്ദാക്കിയതെന്നു കോണ്‍ഗ്രസുകാർക്കു പുറമേ സിപിഎം, സിപിഐ എംപിമാരും കുറ്റപ്പെടുത്തിയിരുന്നു.