![അയോധ്യ: രാജീവ് ധവാനെ ഒഴിവാക്കി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773966/full.jpg)
ന്യൂഡൽഹി: അയോധ്യ തർക്കഭൂമി കേസിൽ മുസ്ലിം കക്ഷികൾക്കുവേണ്ടി ഹാജരായിരുന്ന മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ജംഇയത്തുൽ ഉലമ ഹിന്ദ് ഒഴിവാക്കി. രാജീവ് ധവാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ധവാനെ ഒഴിവാക്കിയതെന്നായിരുന്നു വിശദീകരണം.
എന്നാൽ, മര്യാദയില്ലാത്ത നടപടിയാണുണ്ടായതെന്നു ചൂണ്ടിക്കാട്ടിയ രാജീവ് ധവാൻ, കാരണമായി പറഞ്ഞത് ശുദ്ധമണ്ടത്തരമാണെന്നും ആരോപിച്ചു. രാജീവ് ധവാൻ തന്നെ തങ്ങൾക്കുവേണ്ടി ഹാജരാകുമെന്നും ഇതു സംബന്ധിച്ച കൂടിയാലോചനകൾ തുടരുകയാണെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് അടക്കമുള്ള കക്ഷികൾ വ്യക്തമാക്കി.
കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോർഡ് അടക്കം എട്ട് മുസ്ലിം കക്ഷികൾക്കു വേണ്ടിയായിരുന്നു രാജീവ് ധവാൻ കോടതിയിൽ വാദിച്ചത്. ഇതിൽ സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ജംഇയത്തൽ ഉലമ ഹിന്ദ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധന ഹർജി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ വാദിച്ച അഭിഭാഷകനെ ഒഴിവാക്കിയതായി അറിയിച്ചത്. ജംഇയത്തുൽ ഉലമയുടെ അഭിഭാഷകൻ ഇജാസ് മക്ബൂൽ തന്നെ ബാബ്റി കേസിൽ നിന്നു ഒഴിവാക്കിയതായി അറിയിച്ചിരുന്നു.
എന്നാൽ, മര്യാദയില്ലാത്ത നടപടിയാണുണ്ടായതെന്നു ചൂണ്ടിക്കാട്ടിയ രാജീവ് ധവാൻ, കാരണമായി പറഞ്ഞത് ശുദ്ധമണ്ടത്തരമാണെന്നും ആരോപിച്ചു. രാജീവ് ധവാൻ തന്നെ തങ്ങൾക്കുവേണ്ടി ഹാജരാകുമെന്നും ഇതു സംബന്ധിച്ച കൂടിയാലോചനകൾ തുടരുകയാണെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് അടക്കമുള്ള കക്ഷികൾ വ്യക്തമാക്കി.
കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോർഡ് അടക്കം എട്ട് മുസ്ലിം കക്ഷികൾക്കു വേണ്ടിയായിരുന്നു രാജീവ് ധവാൻ കോടതിയിൽ വാദിച്ചത്. ഇതിൽ സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ജംഇയത്തൽ ഉലമ ഹിന്ദ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധന ഹർജി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ വാദിച്ച അഭിഭാഷകനെ ഒഴിവാക്കിയതായി അറിയിച്ചത്. ജംഇയത്തുൽ ഉലമയുടെ അഭിഭാഷകൻ ഇജാസ് മക്ബൂൽ തന്നെ ബാബ്റി കേസിൽ നിന്നു ഒഴിവാക്കിയതായി അറിയിച്ചിരുന്നു.