വാഷിംഗ്ടൺ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ-2 ന്റെ വിക്രം ലാൻഡർ ചെന്നൈ സ്വദേശിയായ മെക്കാനിക്കൽ എൻജിനിയറുടെ സഹായത്തോടെ അമേരിക്കൻ ബഹിരാകാശ ഏജൻസി (നാസ) കണ്ടെത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനു ശ്രമിച്ച വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സെപ്റ്റംബർ ഏഴിനു ഹാർഡ് ലാൻഡിംഗ് നടത്തുകയായിരുന്നു. ഇതോടെ പേടകവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യ്ക്കുള്ള ബന്ധം നഷ്ടമായി.
ചന്ദ്രയാൻ- 2 ദൗത്യം പൂർത്തിയായി മൂന്നു മാസത്തിനു ശേഷമാണ് വിക്രം ലാൻഡർ കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചത്. നാസയുടെ ചന്ദ്രദൗത്യം ലൂണാർ റികോണസെൻസ് ഓർബിറ്റർ (എൽആർഒ) വിക്രം ലാൻഡർ പതിച്ച പ്രദേശം കണ്ടെത്തി. പതിച്ച സ്ഥലത്തിന്റെ ആദ്യ ചിത്രം (നിരവധി ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ പൂർണചിത്രം) കാണുക. ലാൻഡർ പതിക്കുന്നതിനു മുന്പും ശേഷവുമുള്ള ചിത്രങ്ങൾ സഹിതം നാസ ട്വീറ്റ് ചെയ്തു. സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ച വിക്രം ലാൻഡറുമായുള്ള ബന്ധം ലാൻഡിംഗിനു തൊട്ടുമുന്പ് ഇസ്രോയ്ക്കു നഷ്ടമാവുകയായിരുന്നു. ഇതേത്തുടർന്ന് പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി (ഹാർഡ് ലാൻഡിംഗ്).
വിക്രം ലാൻഡർ പതിച്ച പ്രദേശത്തിനു മുകളിലൂടെ കടന്നുപോയ എൽആർഒ പേടകത്തിലെ കാമറ എടുത്ത ചിത്രങ്ങൾ സെപ്റ്റംബർ 17നും സെപ്റ്റംബർ 26നും നാസ പുറത്തുവിട്ടിരുന്നു. ലാൻഡർ പതിക്കുന്നിനു മുന്പും ശേഷവുമുള്ള ചിത്രങ്ങൾ താരതമ്യം ചെയ്ത് യഥാർഥ സ്ഥലം കണ്ടെത്താൻ ശാസ്ത്രപ്രേമികളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ചിത്രങ്ങളിൽനിന്നു ചെന്നൈ സ്വദേശിയായ മുപ്പത്തിമൂന്നുകാരനായ ഐടി വിദഗ്ധൻ ഷൺമുഖൻ സുബ്രഹ്മണ്യനാണ് ലാൻഡർ പതിച്ച പ്രദേശം കണ്ടെത്തിയത്.
പേടകം പതിച്ച പ്രധാനസ്ഥലത്തുനിന്ന് വടക്കുപടിഞ്ഞാറ് 750 മീറ്റർ മാറി പേടകത്തിന്റെ അവശിഷ്ടം ഷൺമുഖൻ കണ്ടെത്തിയതായി നാസ പറഞ്ഞു. ഷൺമുഖൻ കണ്ടെത്തിയ വിവരം അടിസ്ഥാനമാക്കി എൽആർഒസി സംഘം ചിത്രങ്ങളിൽനിന്ന് വിക്രം ലാൻഡർ പതിച്ച യഥാർഥ സ്ഥലം കണ്ടെത്തുകയായിരുന്നു.
എൽആർഒ ആദ്യം പുറത്തുവിട്ട ചിത്രം ഇരുണ്ടതായിരുന്നെന്നും ഇതിൽനിന്ന് പേടകം പതിച്ച സ്ഥലം കണ്ടെത്തുക ദുഷ്കരമായിരുന്നെന്നും നാസ പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബർ 14, 15, നവംബർ 11 തീയതികളിലും എൽആർഒ ചിത്രങ്ങൾ ലഭിച്ചിരുന്നു.
പുതിയ ചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് വിക്രം ലാൻഡർ പതിച്ചിരിക്കുന്നത് ഇസ്രോ ലാൻഡിംഗ് നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 2,500 അടി മാറി തെക്കുകിഴക്കായാണെന്ന് എൽആർഒസി സംഘം പറഞ്ഞു. നവംബറിൽ ലഭിച്ച ചിത്രങ്ങൾ ആണു മികച്ചതെന്നു നാസ അറിയിച്ചു.
ദിവസം എട്ടുമണിക്കൂർ നിരീക്ഷണം
ദിവസവും എട്ടു മണിക്കൂർ സമയം ചെലവഴിച്ച് രാത്രി വൈകിയും ചിത്രങ്ങൾ വിശകലനം ചെയ്താണ് വിക്രം ലാൻഡർ പതിച്ച സ്ഥലം കണ്ടെത്തിയതെന്നു ഷൺമുഖൻ സുബ്രഹ്മണ്യൻ വാർത്താ ഏജൻസിയോടു പറഞ്ഞു. ലിനോസ് ഇന്ത്യ ടെക്നോളജി സെന്റർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം രാത്രി പത്തു മുതൽ പുലർച്ചെ രണ്ടുവരെയും രാവിലെ എട്ടു മുതൽ 10 വരെയും സമയമാണ് മൂന്നാഴ്ചക്കാലം വിക്രം ലാൻഡറിനെ കണ്ടെത്തുന്നതിനായി മാറ്റിവച്ചത്. ഓഫീസ് സമയത്തിനു ശേഷം നാസ, സ്പേസ്എക്സ് എന്നിവയുടെ വെബ്സൈറ്റുകൾ നിരീക്ഷിക്കുന്നയാളാണ്. തന്റെ കണ്ടെത്തൽ നാസ മുഖവിലയ്ക്ക് എടുക്കില്ലെന്നാണു കരുതിയിരുന്നതെന്ന്, സുഹൃത്തുക്കൾ ഷാൻ എന്നു വിളിക്കുന്ന ഷൺമുഖൻ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് നാസയുടെ ഇ-മെയിൽ ലഭിച്ചത്. ഇസ്രോയിലെ മുതിർന്ന ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈ അഭിനന്ദിച്ചതായും ഷൺമുഖൻ പറഞ്ഞു.
ഒക്ടോബർ മൂന്നിന് നാസ, എൽആർഒ, ഇസ്രോ ട്വിറ്റർ അക്കൗണ്ടുകളെ ടാഗ് ചെയ്തു കൊണ്ട് വിക്രം ലാൻഡർ പതിച്ച പ്രദേശം ഏതാണെന്നു ചൂണ്ടിക്കാട്ടി ഷൺമുഖൻ ട്വീറ്റ് ചെയ്തു. ഇതാണോ വിക്രം ലാൻഡർ? (ലാൻഡിംഗ് പ്രദേശത്തുനിന്ന് ഒരു കിലോമീറ്റർ അകലെ). ലാൻഡർ ചന്ദ്രനിലെ മണ്ണിനടിയിൽ ആയിരിക്കാം- എന്നായിരുന്നു ട്വീറ്റ്.
നവംബർ ഏഴിന് തന്റെ നിരീക്ഷണങ്ങൾ കൂടുതൽ സ്ഥിരീകരിച്ച് ലാൻഡർ പതിക്കാൻ സാധ്യതയുള്ള സ്ഥലം ചൂണ്ടിക്കാട്ടി വീണ്ടും ട്വീറ്റ് ചെയ്തു. വിക്രം ലാൻഡർ പതിച്ചതായി പറയുന്ന പ്രദേശത്തിന്റെ ജൂലൈ 16നും സെപ്റ്റംബർ 17 നും എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് വാദങ്ങൾ ട്വീറ്റ് ചെയ്തത്. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തിയതിന്റെ ബഹുമതി നാസ തനിക്കു നൽകിയതായും ഷൺമുഖൻ ട്വീറ്റ് ചെയ്തു. വിവരങ്ങൾ കൈമാറിയതിന് എൽആർഒ ദൗത്യസംഘ തലവൻ ജോൺ കെല്ലർ അഭിനന്ദിക്കുകയും ചെയ്തു. നാസ പുറത്തുവിട്ട ചിത്രങ്ങൾ നിരീക്ഷിക്കുന്നതിനായി ഷൺമുഖൻ രണ്ടു ലാപ്ടോപ്പുകളാണ് ഉപയോഗിച്ചത്.
ഒരു ലാപ്ടോപ്പിൽ വിക്രം ലാൻഡർ പതിക്കുന്നതിനു മുന്പുള്ള പ്രദേശത്തിന്റെ ചിത്രവും മറ്റേതിൽ വിക്രം ലാൻഡർ പതിച്ചതിനുശേഷമുള്ള ചിത്രങ്ങളുമായിരുന്നു.
ചന്ദ്രയാൻ- 2 ദൗത്യം പൂർത്തിയായി മൂന്നു മാസത്തിനു ശേഷമാണ് വിക്രം ലാൻഡർ കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചത്. നാസയുടെ ചന്ദ്രദൗത്യം ലൂണാർ റികോണസെൻസ് ഓർബിറ്റർ (എൽആർഒ) വിക്രം ലാൻഡർ പതിച്ച പ്രദേശം കണ്ടെത്തി. പതിച്ച സ്ഥലത്തിന്റെ ആദ്യ ചിത്രം (നിരവധി ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ പൂർണചിത്രം) കാണുക. ലാൻഡർ പതിക്കുന്നതിനു മുന്പും ശേഷവുമുള്ള ചിത്രങ്ങൾ സഹിതം നാസ ട്വീറ്റ് ചെയ്തു. സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ച വിക്രം ലാൻഡറുമായുള്ള ബന്ധം ലാൻഡിംഗിനു തൊട്ടുമുന്പ് ഇസ്രോയ്ക്കു നഷ്ടമാവുകയായിരുന്നു. ഇതേത്തുടർന്ന് പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി (ഹാർഡ് ലാൻഡിംഗ്).
വിക്രം ലാൻഡർ പതിച്ച പ്രദേശത്തിനു മുകളിലൂടെ കടന്നുപോയ എൽആർഒ പേടകത്തിലെ കാമറ എടുത്ത ചിത്രങ്ങൾ സെപ്റ്റംബർ 17നും സെപ്റ്റംബർ 26നും നാസ പുറത്തുവിട്ടിരുന്നു. ലാൻഡർ പതിക്കുന്നിനു മുന്പും ശേഷവുമുള്ള ചിത്രങ്ങൾ താരതമ്യം ചെയ്ത് യഥാർഥ സ്ഥലം കണ്ടെത്താൻ ശാസ്ത്രപ്രേമികളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ചിത്രങ്ങളിൽനിന്നു ചെന്നൈ സ്വദേശിയായ മുപ്പത്തിമൂന്നുകാരനായ ഐടി വിദഗ്ധൻ ഷൺമുഖൻ സുബ്രഹ്മണ്യനാണ് ലാൻഡർ പതിച്ച പ്രദേശം കണ്ടെത്തിയത്.
പേടകം പതിച്ച പ്രധാനസ്ഥലത്തുനിന്ന് വടക്കുപടിഞ്ഞാറ് 750 മീറ്റർ മാറി പേടകത്തിന്റെ അവശിഷ്ടം ഷൺമുഖൻ കണ്ടെത്തിയതായി നാസ പറഞ്ഞു. ഷൺമുഖൻ കണ്ടെത്തിയ വിവരം അടിസ്ഥാനമാക്കി എൽആർഒസി സംഘം ചിത്രങ്ങളിൽനിന്ന് വിക്രം ലാൻഡർ പതിച്ച യഥാർഥ സ്ഥലം കണ്ടെത്തുകയായിരുന്നു.
എൽആർഒ ആദ്യം പുറത്തുവിട്ട ചിത്രം ഇരുണ്ടതായിരുന്നെന്നും ഇതിൽനിന്ന് പേടകം പതിച്ച സ്ഥലം കണ്ടെത്തുക ദുഷ്കരമായിരുന്നെന്നും നാസ പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബർ 14, 15, നവംബർ 11 തീയതികളിലും എൽആർഒ ചിത്രങ്ങൾ ലഭിച്ചിരുന്നു.
പുതിയ ചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് വിക്രം ലാൻഡർ പതിച്ചിരിക്കുന്നത് ഇസ്രോ ലാൻഡിംഗ് നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 2,500 അടി മാറി തെക്കുകിഴക്കായാണെന്ന് എൽആർഒസി സംഘം പറഞ്ഞു. നവംബറിൽ ലഭിച്ച ചിത്രങ്ങൾ ആണു മികച്ചതെന്നു നാസ അറിയിച്ചു.
ദിവസം എട്ടുമണിക്കൂർ നിരീക്ഷണം
ദിവസവും എട്ടു മണിക്കൂർ സമയം ചെലവഴിച്ച് രാത്രി വൈകിയും ചിത്രങ്ങൾ വിശകലനം ചെയ്താണ് വിക്രം ലാൻഡർ പതിച്ച സ്ഥലം കണ്ടെത്തിയതെന്നു ഷൺമുഖൻ സുബ്രഹ്മണ്യൻ വാർത്താ ഏജൻസിയോടു പറഞ്ഞു. ലിനോസ് ഇന്ത്യ ടെക്നോളജി സെന്റർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം രാത്രി പത്തു മുതൽ പുലർച്ചെ രണ്ടുവരെയും രാവിലെ എട്ടു മുതൽ 10 വരെയും സമയമാണ് മൂന്നാഴ്ചക്കാലം വിക്രം ലാൻഡറിനെ കണ്ടെത്തുന്നതിനായി മാറ്റിവച്ചത്. ഓഫീസ് സമയത്തിനു ശേഷം നാസ, സ്പേസ്എക്സ് എന്നിവയുടെ വെബ്സൈറ്റുകൾ നിരീക്ഷിക്കുന്നയാളാണ്. തന്റെ കണ്ടെത്തൽ നാസ മുഖവിലയ്ക്ക് എടുക്കില്ലെന്നാണു കരുതിയിരുന്നതെന്ന്, സുഹൃത്തുക്കൾ ഷാൻ എന്നു വിളിക്കുന്ന ഷൺമുഖൻ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് നാസയുടെ ഇ-മെയിൽ ലഭിച്ചത്. ഇസ്രോയിലെ മുതിർന്ന ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈ അഭിനന്ദിച്ചതായും ഷൺമുഖൻ പറഞ്ഞു.
ഒക്ടോബർ മൂന്നിന് നാസ, എൽആർഒ, ഇസ്രോ ട്വിറ്റർ അക്കൗണ്ടുകളെ ടാഗ് ചെയ്തു കൊണ്ട് വിക്രം ലാൻഡർ പതിച്ച പ്രദേശം ഏതാണെന്നു ചൂണ്ടിക്കാട്ടി ഷൺമുഖൻ ട്വീറ്റ് ചെയ്തു. ഇതാണോ വിക്രം ലാൻഡർ? (ലാൻഡിംഗ് പ്രദേശത്തുനിന്ന് ഒരു കിലോമീറ്റർ അകലെ). ലാൻഡർ ചന്ദ്രനിലെ മണ്ണിനടിയിൽ ആയിരിക്കാം- എന്നായിരുന്നു ട്വീറ്റ്.
നവംബർ ഏഴിന് തന്റെ നിരീക്ഷണങ്ങൾ കൂടുതൽ സ്ഥിരീകരിച്ച് ലാൻഡർ പതിക്കാൻ സാധ്യതയുള്ള സ്ഥലം ചൂണ്ടിക്കാട്ടി വീണ്ടും ട്വീറ്റ് ചെയ്തു. വിക്രം ലാൻഡർ പതിച്ചതായി പറയുന്ന പ്രദേശത്തിന്റെ ജൂലൈ 16നും സെപ്റ്റംബർ 17 നും എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് വാദങ്ങൾ ട്വീറ്റ് ചെയ്തത്. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തിയതിന്റെ ബഹുമതി നാസ തനിക്കു നൽകിയതായും ഷൺമുഖൻ ട്വീറ്റ് ചെയ്തു. വിവരങ്ങൾ കൈമാറിയതിന് എൽആർഒ ദൗത്യസംഘ തലവൻ ജോൺ കെല്ലർ അഭിനന്ദിക്കുകയും ചെയ്തു. നാസ പുറത്തുവിട്ട ചിത്രങ്ങൾ നിരീക്ഷിക്കുന്നതിനായി ഷൺമുഖൻ രണ്ടു ലാപ്ടോപ്പുകളാണ് ഉപയോഗിച്ചത്.
ഒരു ലാപ്ടോപ്പിൽ വിക്രം ലാൻഡർ പതിക്കുന്നതിനു മുന്പുള്ള പ്രദേശത്തിന്റെ ചിത്രവും മറ്റേതിൽ വിക്രം ലാൻഡർ പതിച്ചതിനുശേഷമുള്ള ചിത്രങ്ങളുമായിരുന്നു.