ലണ്ടൻ: നാറ്റോ മസ്തിഷ്ക മരണം നേരിടുകയാണെന്ന ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോണിന്റെ പരാമർശം അങ്ങേയറ്റം അപഹാസ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാറ്റോയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഉച്ചകോടിക്കായി ലണ്ടനിലെത്തിയ ട്രംപ് ഇന്നലെ യുഎസ് സ്ഥാനപതിയുടെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഫ്രാൻസിനെതിരേ രൂക്ഷവിമർശനം ഉയർത്തിയത്. നാറ്റോയെക്കൊണ്ട് ഏറ്റവുമധികം ആവശ്യം ഫ്രാൻസിനാണ്. പറയാൻ പാടില്ലാത്തതും സ്വന്തം രാജ്യത്തിന്റെ താത്പര്യത്തിന് എതിരായതുമായ കാര്യങ്ങൾ ചിലപ്പോൾ മക്രോൺ പറയാറുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം ദ ഇക്കണോമിസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് നാറ്റോയുടെ മസ്തിഷ്ക മരണം സംബന്ധിച്ച പരാമർശം മക്രോൺ നടത്തിയത്. തുർക്കിക്ക് കുർദുകളെ ആക്രമിക്കാൻ അവസരമൊരുക്കി സിറിയയിൽനിന്ന് യുഎസ് സൈന്യത്തെ ട്രംപ് പിൻവലിച്ചതിന്റെ പേരിൽ മക്രോൺ യുഎസുമായി നീരസത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മക്രോണിന്റെ പരാമർശം.
ഇന്നലത്തെ പത്രസമ്മേളനത്തിൽ ഉത്തരകൊറിയൻ പ്രശ്നം, ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി കാര്യങ്ങൾ ട്രംപ് പരാമർശിച്ചു. അഞ്ചുമിനിറ്റിൽ തീർക്കാനിരുന്ന പത്രസമ്മേളനം 52 മിനിറ്റിനു ശേഷമാണു സമാപിച്ചത്.
ഉത്തരകൊറിയൻ നേതാവ് കിംജോംഗ് ഉന്നുമായി തനിക്കു മെച്ചപ്പെട്ട ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു. തന്റെ സമർഥമായ നേതൃത്വം ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ മൂന്നാം ലോകമഹായുദ്ധം നടക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് സോവ്യറ്റ് റഷ്യയ്ക്കെ തിരേ പ്രതിരോധം തീർക്കാനാണ് യുഎസും യൂറോപ്പും ചേർന്ന് നാറ്റോ സഖ്യം രൂപീകരിച്ചത്. 29 രാജ്യങ്ങളാണ് നാറ്റോയിലുള്ളത്.പോളണ്ടിനും ബാൾട്ടിക് രാജ്യങ്ങൾക്കുമെതിരേ ആക്രമണത്തിനു മുതിരരുതെന്ന് കഴിഞ്ഞ ദിവസം നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻ ബർഗ് റഷ്യക്കു മുന്നറിയിപ്പു നൽകിയിരുന്നു.
കഴിഞ്ഞമാസം ദ ഇക്കണോമിസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് നാറ്റോയുടെ മസ്തിഷ്ക മരണം സംബന്ധിച്ച പരാമർശം മക്രോൺ നടത്തിയത്. തുർക്കിക്ക് കുർദുകളെ ആക്രമിക്കാൻ അവസരമൊരുക്കി സിറിയയിൽനിന്ന് യുഎസ് സൈന്യത്തെ ട്രംപ് പിൻവലിച്ചതിന്റെ പേരിൽ മക്രോൺ യുഎസുമായി നീരസത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മക്രോണിന്റെ പരാമർശം.
ഇന്നലത്തെ പത്രസമ്മേളനത്തിൽ ഉത്തരകൊറിയൻ പ്രശ്നം, ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി കാര്യങ്ങൾ ട്രംപ് പരാമർശിച്ചു. അഞ്ചുമിനിറ്റിൽ തീർക്കാനിരുന്ന പത്രസമ്മേളനം 52 മിനിറ്റിനു ശേഷമാണു സമാപിച്ചത്.
ഉത്തരകൊറിയൻ നേതാവ് കിംജോംഗ് ഉന്നുമായി തനിക്കു മെച്ചപ്പെട്ട ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു. തന്റെ സമർഥമായ നേതൃത്വം ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ മൂന്നാം ലോകമഹായുദ്ധം നടക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് സോവ്യറ്റ് റഷ്യയ്ക്കെ തിരേ പ്രതിരോധം തീർക്കാനാണ് യുഎസും യൂറോപ്പും ചേർന്ന് നാറ്റോ സഖ്യം രൂപീകരിച്ചത്. 29 രാജ്യങ്ങളാണ് നാറ്റോയിലുള്ളത്.പോളണ്ടിനും ബാൾട്ടിക് രാജ്യങ്ങൾക്കുമെതിരേ ആക്രമണത്തിനു മുതിരരുതെന്ന് കഴിഞ്ഞ ദിവസം നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻ ബർഗ് റഷ്യക്കു മുന്നറിയിപ്പു നൽകിയിരുന്നു.